നിയമാനുസൃത മുന്നറിയിപ്പ്

ദയവു ചെയ്തു ഈ ബ്ലോഗില്‍ -ഹൃദ്രോഗികള്‍ ,ഗര്‍ഭിണികള്‍ , 12 വയസിനു താഴെയുള്ള കുട്ടികള്‍ , 60 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പ്രവേശനം നിയമപ്രകാരം നിഷേധിച്ചിരിക്കുന്നു ..ഇത് വായിച്ചുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല .. എനിക്കെതിരെ കൊട്ടേഷന്‍ തരാന്‍ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ദക്ക്!! നിങ്ങളുടെ അഡ്രെസ്സ് തന്നാല്‍ അവിടെ വന്നു ഞാന്‍ അടി വേടിച്ചു കൊള്ളാം .. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍റെ അഡ്വക്കേറ്റ്മായി ബന്ധപ്പെടുക ..

ഒരു സുന്ദരിയുടെ കഥ


മരത്തില്‍ ചാരി ദൂരേക്ക്‌ നോക്കി നിന്ന ശ്യാമിനെ നോക്കി അവള്‍ പറഞ്ഞു ... എനിക്ക് നിന്നോട് ചിലത് പറയാനുണ്ട് ,
ശ്യാം - എന്താ ?
പെണ്‍കുട്ടി - എനിക്ക് നിന്നെ ഒരുപാട് ഇഷ്ട്ടമാണ് , ഞാന്‍ നിന്നെ പ്രേമിക്കുന്നത് പോലെ തോന്നുന്നു
ശ്യാം - ഓ ശരി
പെണ്‍കുട്ടി- എന്ത് ശരി ? എന്നുവച്ചാല്‍ ?
ശ്യാം - ഞാന്‍ പറഞ്ഞാല്‍ നിനക്ക് ഇഷ്ട്ടമാവില്ല എന്നറിയാം...
പെണ്‍കുട്ടി - പറയൂ
ശ്യാം- ഇല്ല എനിക്ക് അത് പറയാനാവില്ല .. പിന്നെ ഒരിക്കല്‍ ആകട്ടെ ..
അവള്‍ അവനോടു ചോദിച്ചു കൊണ്ടേയിരുന്നു " പറയൂ ശ്യാം എന്തായാലും എന്നോട് പറയൂ "
അന്ന് അവര്‍ പിരിഞ്ഞു .. പക്ഷെ അവനെ കാണുമ്പോഴൊക്കെ അവള്‍ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു , അവള്‍ ആകെ വിഷമത്തിലായി

ദേഷ്യത്തോടെ അവള്‍ ശ്യാമിനോട് ചോദിച്ചു " എനിക്ക് ഇനി വയ്യ ..പറയൂ എന്താ നിനക്കെന്നെ ഇഷ്ട്ടം അല്ലാത്തത് ?
ശ്യാം - നിനക്ക് അത് അറിയണോ ?
അവള്‍ - അറിയണം
ശ്യാം - അത് ..നീ സുന്ദരിയല്ല .. നിന്നെയും കൊണ്ട് എങ്ങനെയാ എനിക്ക് പുറത്ത് പോകാന്‍ കഴിയുക?
അവള്‍-  പക്ഷെ ... ഞാന്‍ ...
ശ്യാം - ഒന്നും മിണ്ടണ്ടാ .. എന്നെ വിട്ടേക്കൂ  പ്ലീസ് ..
ശ്യാം അവളെ ഒറ്റക്കാക്കി നടന്നകന്നു .. മുഖത്ത് കൈകള്‍ പൊത്തിക്കൊണ്ട് ഹൃദയം പൊട്ടി കരഞ്ഞു കൊണ്ട് അവള്‍ നിലത്തിരുന്നു







അവളുടെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു .. ഹലോ
അമ്മ - മോളെ , നീ എന്റെ ഓഫീസിലേക്ക് വരുമോ ? നമുക്ക് ഡ്രസ്സ്‌ എടുക്കാന്‍ പോകാം ..
അവള്‍- ശരി അമ്മെ ,
അമ്മ - ഐ ലവ് യു ..
അവള്‍ - ഐ ലവ് യു ടൂ
അമ്മ - ബൈ
അവള്‍ - ബൈ
വസ്ത്രങ്ങളും വാങ്ങി അവര്‍ വീട്ടിലെത്തി , "അമ്മേ" ഞാന്‍ ഒന്ന് കുളിച്ചിട്ടു വരാം അവള്‍ പറഞ്ഞു
ബാത്ത് റൂമില്‍ കയറി കണ്ണാടിയില്‍ നോക്കി അവള്‍ തനിയെ ചോദിച്ചു " ഞാന്‍ സുന്ദരിയല്ലേ ? അത്രയ്ക്ക് വിരൂപയാണോ ?
അവള്‍ എന്തിനും ഒരുക്കമായിരുന്നു .. ഒരു വ്യവസ്ഥകള്‍ക്കും പിടികൊടുക്കാന്‍ അവള്‍ ഒരുക്കമല്ലായിരുന്നു ..
രണ്ടു മണിക്കൂര്‍ കഴിഞ്ഞു , മകളെ കാണാതെ തിരക്കി ചെന്ന അമ്മ കണ്ടത് ബെഡ് റൂമിലൂടെ വെള്ളം ഒഴുകുന്നതായിരുന്നു ..
പരിഭ്രാന്തിയോടെ അമ്മ വാതിലില്‍ മുട്ടി കൊണ്ട് ചോദിച്ചു " മോളെ നീ അവിടെ എന്തെടുക്കുവാ "  ഉത്തരം കിട്ടാതെ അമ്മ വാതില്‍ തള്ളി തുറന്നു
ആ കാഴ്ച ഒരമ്മക്കും സഹിക്കാന്‍ കഴിയുന്നതിനു അപ്പുറമായിരുന്നു ..  മുഖം മുഴുവന്‍ ബ്ലേഡു കൊണ്ട് വരഞ്ഞു കൈ തണ്ടും മുറിച്ചു ചോരയില്‍ കുളിച്ചു കിടക്കുന്ന തന്റെ സുന്ദരിയായ മകള്‍ ...


കണ്ണാടിയില്‍ ഇങ്ങനെ എഴുതിയിരുന്നു " ഇപ്പോള്‍ ഞാന്‍ കൂടുതല്‍ സുന്ദരിയായില്ലേ " ?

ആരും താന്‍ വിരൂപരാണ് എന്ന് കേള്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നില്ല , ഒരാളുടെയും ബാഹ്യരൂപം യഥാര്‍ത്ഥ പ്രേമത്തിനു ഒരു ഘടകമേ  അല്ല , ഹൃദയമിടിപ്പിന്റെ താളങ്ങള്‍ താന്‍ അറിയാതെ ഒരു വേദനയാകുമ്പോള്‍ , യഥാര്‍ത്ഥ പ്രണയം ഉണ്ടാകുന്നു.. എത്രപേര്‍ക്ക് ഇങ്ങനെ വേദനിക്കും ?

കാത്തിരുപ്പ്

അവനും അവളും എന്നും പാര്‍ക്കില്‍ വച്ച് കാണുമായിരുന്നു
അവള്‍ എന്നും നേരത്തെ എത്തുമായിരുന്നു
അവന്‍ എല്ലാ ദിവസവും താമസിച്ചും... പക്ഷെ അവള്‍ക്കു ഒരിക്കലും ദേഷ്യം തോന്നിയിരുന്നില്ല
ഒരു ദിവസം അവള്‍ വന്നില്ല .. അവന്‍ ദേഷ്യത്തോടെ അവളുടെ വീട്ടിലേക്കു പോയി
അവള്‍ നാല് - അഞ്ചു ദിവസത്തിനകം മരിച്ചു പോകുന്ന ഒരു രോഗത്തിനു അടിമയാണെന്ന വേദനിപ്പിക്കുന്ന സത്യം അവനറിഞ്ഞു
നിറ കണ്ണുകളോടെ അവന്‍ വീട്ടിലേക്കു തിരിച്ചു നടന്നു ... ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു , അവള്‍ക്കായി തന്റെ അവസാനത്തെ കത്തും എഴുതി വച്ച് ..
അത് ഇങ്ങനെയായിരുന്നു ..
നീ എപ്പൊഴും നേരത്തെ എത്തുമായിരുന്നു ഞാന്‍ താമസിച്ചും .. ക്ഷമിക്കുക , ഇന്ന് ഞാന്‍ നേരത്തെ പോകുകയാണ് നിനക്കായി കാത്തിരിക്കാന്‍... 

എന്നെ നശിപ്പിച്ച രതി ചേച്ചി ( Horror )


പ്രിയപ്പെട്ട  രതി ചേച്ചി ,ചേച്ചിയെക്കുറിച്ചു ഒരുപാട് മുന്വിധികളോടെയാണ് രതിനിര്വേദം കാണാന്പോയത് , സിനിമ കണ്ടിറങ്ങിയപ്പോള്എന്തോ ഒരു ഇത് (ഏത്?) അതുതന്നെ !. ഇതൊരു രോഗമായിത്തീരാന്ഞാന്പ്രാര്ത്ഥിക്കുന്നു ഏത്? (അത് തന്നെ !!) . എന്റെ ഇതേ രോഗം സിനിമ കാണുന്ന മിക്ക ചെറുപ്പക്കാര്ക്കും  ഉണ്ടാകാന്സാധ്യതയുണ്ട് . ഞരമ്പ്ഉളുക്കി ചാവതിരുന്നാല്മതിയായിരുന്നു . എന്റെ സദാചാര സങ്കല്പ്പങ്ങളെ തീയറ്ററിനു മുന്നില്എറിഞ്ഞുടച്ചു..നീറുന്ന  ഹൃദയത്തോടെ ബൈക്ക് സ്റ്റാര്ട്ട്ചെയ്തു ..റോഡു മുഴുവന്രതി ചേച്ചികള്‍. സിനിമ കണ്ട ചെറുപ്പക്കാരുടെ മനസു മുഴുവന്ചവറുകൂനയാക്കി ചേച്ചി കല്യാണം കഴിച്ചങ്ങു പോയി.. സിനിമ ബാക്കി വച്ച സാമൂഹിക പ്രശ്നങ്ങള്ഒരുപാടുണ്ട് ചേച്ചി.. അത് എനിക്ക് പറഞ്ഞേ മതിയാവൂ . രണ്ടു ദശകങ്ങള്‍ക്ക് മുന്‍പ് മറ്റൊരു രതിനിര്‍വേദം  ഉണ്ടാക്കിയ ഇക്കിളി ഇതുവരെയും മാരാത്തവരുണ്ട് . ആ സിനിമ കണ്ടു വഴി തെറ്റിപ്പോയ എത്രയോ ചേച്ചിമാര്‍ ഇന്ന് ആകുലതയോടെ സ്വന്തം പെണ്മക്കളെ നോക്കി നെടുവീര്‍പ്പിടുന്നു . സിനിമയില്‍ ഉരലിനും അരിയാട്ടലിനും മാദക ചുവയുള്ളത് പുതിയ കാര്യമല്ല ..പക്ഷെ ഇതിലെ ആട്ടല്‍ ഒരു ഒന്ന് ഒന്നര ആട്ടല്‍ ആയിരുന്നു   ഇനി  ഭാര്യയെ പേടിയുള്ള ഭര്‍ത്താക്കന്മാര്‍    ഗ്രൈന്‍ഡര്‍ വാങ്ങി ക്കൊടുത്തിട്ടു പറയും "ഇനി നീ പുറത്തിരുന്നു അരി  ആട്ടണ്ടാ അകത്തിരുന്നു ആട്ടിയാമതി" .ഈ സിനിമ  ടീവി ചാനലില്‍ ഒക്കെ വരുമോ എന്തോ ? (കിന്നാരത്തുമ്പികള്‍ ഞാന്‍ കണ്ടത് ഏഷ്യനെറ്റ് വഴിയാണ് )  സിനിമ ഇറങ്ങിയ ശേഷം സാരിയുടെ മാര്‍ക്കറ്റ് ഇടിയുകയും , മാക്സി , പര്‍ദാ , ചുരിദാര്‍ എന്നിവയുടെ വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവും  ഉണ്ടായിട്ടുണ്ട്, പല വീടുകളിലും  പുതുതായി മതില്‍ , വലിയ ഗേറ്റ് തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാണുന്നു. ഏറ്റവും ഉണര്‍വുണ്ടായതു നായ ബിസിനസ്‌ ആണ് നന്നായി കുരക്കുന്ന ഘടാ ഘടിയന്‍ മാരായ നായകള്‍ക്ക് വന്‍ ഡിമാന്റ് ആണിപ്പോള്‍ (ഒരു വെടിക്ക് രണ്ടു പക്ഷി ) . എന്ത് കൊണ്ടാണെന്നറിയില്ല പരിപ്പ് വടയെക്കള്‍ കൂടുതല്‍ ഉഴുന്ന് വട കടകളില്‍ വിട്ടു പോകുന്നു .. ചെറുപ്പക്കാരുടെ ഇടയില്‍ മുണ്ട് ഒരു തരംഗമാവാന്‍ പോകുന്നു ഉടുക്കാനും അഴിക്കാനും എളുപ്പം മുണ്ടാണ് ..അതാണ്‌ മുണ്ടിനു പ്രിയം . ഗ്രൈന്‍ഡര്‍, വാഷിംഗ്‌ മെഷിന്‍ എന്നിവയുടെ വില്‍പ്പനയില്‍ നേരിയ വര്‍ധനവ്‌ ഉണ്ടാകും .
ആറ്റിന്‍കര കളിലെ കൈതയോരങ്ങള്‍ ഇനി ചെറുപ്പക്കാരുടെ നിശ്വാസങ്ങലാല്‍ തരളിതമാകും .ബസ്സിനുള്ളില്‍  ,ഇടവഴികളില്‍ , മതിലോരങ്ങളില്‍, എന്തോ തിരഞ്ഞു നില്‍ക്കുന്ന ചെറുപ്പക്കാരെ നമുക്കിനി കാണാം . അവര്‍ക്ക് ഇനി കാര്യങ്ങള്‍ ഒക്കെ എളുപ്പമാണ് " ചേച്ചി.... രതി നിര്‍വേദം ഒക്കെ കണ്ടോ "എന്ന് ചോദിച്ചാല്‍ മതിയല്ലോ.. ഈ സിനിമ കാണുമ്പോള്‍ സദാചാരത്തിന്റെ ആണിക്കല്ലുകള്‍ ഒന്ന് അടിയുലയും എന്നുറപ്പ് . ഇതിനു മുന്‍പ് എനിക്ക് ഇങ്ങനെ തോന്നിയത് മോണിക്ക ബെലൂചിയുടെ " Malena " എന്ന സിനിമ കണ്ടപ്പോളാണ് അതിലെ മലേന സ്കൊര്‍ദിയ എന്ന മദാലസയായ ചേച്ചിയോട് എനിക്ക് സ്നേഹമുള്ള ഒരു ആരാധനയായിരുന്നു . എന്‍റെ ചോദ്യം ഇതാണ് .. മാദകത്വം കൂടിപ്പോയത്‌ കൊണ്ട് ആരെങ്കിലും വഴി പിഴക്കുമോ ? ഒരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്ത ഇത്തരം ചിത്രങ്ങളെ മാധ്യമങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നത് എന്തിനാണ് ? ശ്വേത മേനോന്‍ കല്യാണം കഴിച്ചത് എന്തിനാണ് ( തല പുകയുന്നു )- സ്വന്തം മുതലക്കുഞ്ഞു

ലൈംഗിക ബലഹീനത അഥവാ - ബ്ലൂം (ചിരി )


ഏഷ്യാനെറ്റില്‍ ഈയിടെ കണ്ട ഒരു പരസ്യം എന്‍റെ ജീവിതത്തെ ആകെ മാറ്റി മറിച്ചിരിക്കുന്നു ..അത് ഇങ്ങനെയായിരുന്നു .."ഗള്‍ഫ്‌ കാലവസ്ഥയിലുണ്ടാകുന്ന ലൈംഗിക ബലഹീനതകള്‍ക്ക് ശാശ്വത പരിഹാരം "-ബ്ലും ( ചിരി ) ...പരസ്യം കണ്ട ഞാന്‍ ബാത്ത് റൂമിലേക്ക്‌ ഓടി എനിക്ക് ലൈംഗിക ബലഹീനതകള്‍ ഒന്നുമില്ലെന്ന് ഉറപ്പാക്കി ...ഹോ എന്തൊരു ആശ്വാസം ..പിന്നെ ഇവര്‍ ആരെയാ ഉദേശിച്ചേ ? അങ്ങനെ വച്ച് നോക്കുകയാണെങ്കില്‍  അറബികളെല്ലാം ലൈംഗിക ബലഹീനതക്കാര്‍ ആകണമല്ലോ ? ഈ ബലഹീനതക്കാര്‍ക്ക് എങ്ങനാ അഞ്ചും ആറും കുട്ടികള്‍ ഉണ്ടാകുന്നത് ? തലയ്ക്കു മുകളില്‍ ഒന്നിലധികം  ചോദ്യചിന്നങ്ങള്‍ നൃത്തമാടി, പിന്നെ ആരെ കണ്ടാലും എനിക്ക് സംശയം ഇവന്‍ ബലഹീനതക്കാരന്‍ ആണോ  ? ആ പരസ്യം എന്നെ ഇത്രയേറെ വേദനിപ്പിചെന്നു പറയാതെ വയ്യാ .. ഈ കഴിഞ്ഞ പത്ത് വര്‍ഷത്തെ ഗള്‍ഫു ജീവിതത്തില്‍ എന്‍റെ ലൈംഗിക ബലം ചോര്‍ന്നു പോകുന്നുണ്ടോ ? ഉണ്ടെങ്കില്‍ അത് എങ്ങോട്ട് ?  ഈ പരസ്യം കാണുന്ന ഗള്‍ഫുകാരന്റെ ഭാര്യയുടെ മാനസികാവസ്ഥ , ഒന്നാമത് ഞങ്ങള്‍ ഗള്‍ഫുകാര്‍ ഞങ്ങളുടെ ഭാര്യമാര്‍ അവിടെ ഒറ്റക്കാണ് .ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് കേട്ടിട്ടേ ഉള്ളൂ .അവരിത് വല്ലതും കണ്ടാല്‍ അവര്‍ പിന്നെ സംശയദ്രിഷ്ട്ടിയോടെയാവും കാര്യങ്ങളെ സമീപിക്കുക ..   ഞങ്ങളുടെ മക്കളുടെ ഭാവി...
ഞാന്‍ ഇനി എങ്ങനെ എന്‍റെ നാട്ടുകാരെ അഭിമുഖീകരിക്കും ? ഗള്‍ഫു കാരെ കാണുമ്പോള്‍ ദാ ഒരു ലൈംഗിക ബലഹീനതക്കാരന്‍ വരുന്നു എന്ന് പറയുന്ന കാലം വിദൂരമല്ല ..എന്തായാലും സ്വന്തം ലൈംഗിക ക്ഷമത പരീക്ഷിച്ചറിയാന്‍ ശരാശരി ഗള്ഫുകാരന്  നിര്‍വാഹം ഇല്ലെന്നിരിക്കെ ഗള്‍ഫ് നല്ലൊരു മാര്‍ക്കറ്റ് തന്നെ .പക്ഷെ പരസ്യത്തിനായി ഉപയോഗിക്കുന്ന വാക്കുകള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതാവരുത് ..ഗള്‍ഫുകാരുടെ മനസ്സില്‍ തങ്ങള്‍ ലൈംഗിക ബലഹീനതക്കാരാണ് എന്ന തോന്നല്‍ ഉണ്ടാക്കുക വളരെയധികം ആപല്‍ക്കരമാണ് .. ഇപ്പോള്‍ തന്നെ വിവാഹ കമ്പോളത്തില്‍ ഗള്‍ഫു കാരന് ഇടിവാണ് ഈ വാര്‍ത്ത പരന്നാല്‍ ?








സത്യത്തില്‍ എന്താണ് ഈ ലൈംഗിക ബലഹീനത ? താന്‍ ഈ കാര്യത്തില്‍ പുലി എന്ന് തന്നെയാണ് ഒട്ടുമിക്ക ആണുങ്ങളുടെയും വിചാരം ..എന്നിട്ട് എങ്ങനെ  ഈ മരുന്ന് കമ്പനികള്‍ തഴച്ചു വളരുന്നു ? മുസ്‌ലി പവറും ബ്ലൂമും, ക്രീമും തേച്ചു ബലഹീനത മാറ്റാന്‍ പറ്റുമോ ? ഇനിയുള്ള എന്‍റെ  ഗള്‍ഫു ജീവിതത്തില്‍ വരാനിനിരിക്കുന്ന ലൈംഗിക  ബലഹീനതയെ എങ്ങനെ നേരിടും ? എലിയെ പേടിച്ചു ഇല്ലം ചുടാന്‍ പറ്റുമോ ? ഉള്ള ജോലി കളഞ്ഞു നാട്ടില്‍ ശിഷ്ട ജീവിതം നയിക്കാന്‍ തീരുമാനിച്ചു .രണ്ടു ചോദ്യം മനസ്സില്‍ നീറിപ്പുകയുന്നു.. നാട്ടില്‍ ജീവിക്കണോ അതോ ലൈംഗിക ബലഹീനക്കാരനാകണോ? സംശയ നിവാരണത്തിനായി ഞാന്‍ ബ്ലൂമിന്റെ വെബ്‌സൈറ്റില്‍ കയറി ..സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു സംഭവം ഞാന്‍ അവിടെ കണ്ടു അത് ഈ രൂപത്തില്‍ ആയിരുന്നു
Testimonials
( സത്യവാങ്ങ്മൂലം )

"Bloom Herbal Capsules is a very positive and powerful drug for me and my husband. We are really very energetic. We are recommending it to some of our close friends who are having the same type of problems"
Rakesh,Coimbatore
സൈറ്റില്‍ ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ് ഗ്രാമറിനെ അല്ല ഞാന്‍ കുറ്റം പറയുന്നത് ..കോയമ്പത്തൂര്‍ ഉള്ള രാകേഷ് എന്ന പെണ്‍കുട്ടിയെ കുറിച്ചാണ് . രാകേഷിനും സ്വന്തം ഭര്‍ത്താവിനും ഈ മരുന്ന് ഉപയോഗിച്ച ശേഷം ഭയങ്കര എനര്‍ജി ആണത്രേ ..   വേറെ എന്തെല്ലാം പേരുകള്‍ അവള്‍ക്കു ഇടാമായിരുന്നു ,ഇത്രയും കാലം ആണുങ്ങളുടെ മാത്രം കുത്തകയായ ആണത്വമുള്ള രാകേഷ് എന്ന പേരുള്ളവര്‍ ഇനി എങ്ങനെ അഹങ്കരിക്കും ഈശ്വരാ ?
ഞാന്‍ എന്തായാലും ജോലി രാജി വച്ച് നാട്ടില്‍ തട്ടുകട ഇട്ടു ജീവിക്കാന്‍ തീരുമാനിച്ചു .. എന്ന് സ്വന്തം ..മുതലക്കുഞ്ഞു

കൃഷ്ണനും രാധയും - പ്രിവ്യു


 മലയാള സിനിമക്ക്... ഒരു പക്ഷെ ലോക സിനിമക്ക് തന്നെ അന്യമായ പുത്തന്‍ ആശയങ്ങളുടെ സമന്വയം ആണ് കൃഷ്ണനും രാധയും എന്ന സിനിമ .. കത്തി നില്‍ക്കുന്ന വിവാദങ്ങള്‍ക്കൊടുവില്‍ കൃഷ്ണനും രാധയും ജൂലായില്‍ റിലീസിന് ഒരുങ്ങുകയാണ് ..പതിവ് നായക സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്തുകൊണ്ട് സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെയാണ് നായക വേഷം ചെയ്തിരിക്കുന്നത് ..

വ്യത്യസ്ത മതക്കാരായ ജോണിന്‍റെയും രാധയുടെയും പ്രണയവും ..വിവാഹവും  അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ജീവിത അനിശ്ചിതത്വങ്ങളും ആണ് ഈ ചിത്രത്തിന്‍റെ  ഇതിവൃത്തം  .. വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചു വിവാഹിതരാകുന്ന ജോണിനും രാധയ്ക്കും നേരിടേണ്ടി വരുന്ന .. സാമൂഹികമായ ഒറ്റപെടലുകളും സാമ്പത്തിക ബുദ്ധിമുട്ടുകളും അവരുടെ വൈവാഹിക ജീവിതം പ്രതിസന്ധിയിലാക്കുന്നു .. ഒട്ടനേകം വൈകാരിക മുഹൂര്ത്തങ്ങളിലേക്ക് ഈ സിനിമ നമ്മെ കൂട്ടികൊണ്ട് പോകും എന്നുറപ്പ് ..
യാദ്രിചികമായി  അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന രുഗ്മിണിയും   ശ്രീലതയും  അവരുടെ കുടുംബ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുകയും .. എവിടെ നിന്നോ വേട്ടനായ്ക്കളെ പോലെ കുറെയധികം വില്ലന്‍ മാര്‍ കൂടി വരുന്നതോടെ അവരുടെ ജീവിതം നരക തുല്യമാവുന്നു ..

ആറു നായികമാരാണ് ഈ ചിത്രത്തിനുള്ളത് .. അതി മനോഹരങ്ങളായ 8 ഗാനങ്ങളും  തകര്‍പ്പന്‍ ഡയലോഗുകളും  ഈ സിനിമയെ വ്യത്യസ്തമാകുന്നു .. മലയാളത്തിലെ ആദ്യത്തെ ഉച്ചണ്ഡ പ്രണയ കഥയായ (Violent Love Story ) കൃഷ്ണനും രാധയിലും 8 തീവ്രമായ സംഘട്ടന രംഗങ്ങളുണ്ട് ..  കുങ്ഫു അഭ്യാസിയായ ശ്രീ സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെയാണ് സംഘട്ടന രംഗങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നത് ..
കഥ, തിരക്കഥ ,സംഭാഷണം , ഗാനരചന , സംഗീത സംവിധാനം ,ഗാനാലാപനം ,കലാസംവിധാനം ,എഡിറ്റിംഗ് , വസ്ത്രാലങ്കാരം ,സ്പെഷ്യല്‍ എഫെക്ട്സ് , നിര്‍മ്മാണ നിയന്ത്രണം , സംഘട്ടനം , ശബ്ദ ലേഖനം , എന്ന് തുടങ്ങി ഈ സിനിമയുടെ സമസ്ത മേഖലകളിലും  ഈ അസാമാന്യ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് ..

നവാഗത പ്രതിഭകളുടെ സംഗമമായ ഈ ചിത്രം വ്യത്യസ്തതകളുടെ ഒരു സമ്മേളനം കൂടിയാണ് ..നൂറോളം പുതുമുഖങ്ങളെ യാണ് ഈ ചിത്രത്തില്‍ ശ്രീ സന്തോഷ്‌ പണ്ഡിറ്റ്‌  അണി നിരത്തിയിട്ടുള്ളത്..

  വാല്‍ കഷണം : ഞാനുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഗിന്നസ് ബുക്കില്‍ പേര് വരാന്‍ സാധ്യത ഉണ്ടെന്നാണ് .. വിക്കി പീഡിയ വരെ എത്തിനില്‍ക്കുന്ന ഇദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് മുതല കുഞ്ഞു ..
സന്തോഷ്‌ പണ്ഡിറ്റ്‌ എന്നോടൊപ്പം 
ക്യാമറാമാന്‍ അരുണ്‍ ബോസ്സിനോപ്പം സന്തോഷ്‌ പണ്ഡിറ്റ്‌ 

How to become a famous blogger


ഒരു പ്രണയത്തിന്‍റെ ഓര്‍മ്മയ്ക്ക്‌

ഇതെന്‍റെ സ്വന്തം പ്രണയ കഥയാണ്‌ .. (ഇത് ഒരു വെറും കഥയാണ്‌ ..എന്‍റെ  യഥാര്‍ത്ഥ ജീവിതവുമായി ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. )
അവള്‍ എനിക്ക് ആരൊക്കെയോ ആയിരുന്നു  .. മീര... (പേര് വ്യാജമാണ് ),  എനിക്ക് വിധിക്കാതെ ദൈവം എന്നില്‍ നിന്നും അടര്‍ത്തിയെടുത്തു കളഞ്ഞ എന്‍റെ മീര , അവള്‍ അഴകിന്റെ പെന്‍ രൂപം ആയിരുന്നു
മീശ മുളക്കാത്ത പ്രായത്തില്‍ പ്രണയത്തിന്‍റെ മുന്തിരിതോപ്പിലേക്ക് എന്നെ കൂട്ടികൊണ്ട് പോയവള്‍ ,   ഗവര്‍മെന്റ് സ്കൂളില്‍ ഒന്‍പതാം  ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്നേക്കാള്‍ രണ്ടു വയസ്സ് മുതിര്‍ന്ന മീര എന്‍റെ ഹൃദയത്തില്‍ കൂട് വച്ച് ചേക്കേറിയത് , പ്രണയം എന്തെന്ന് പോലും എനിക്കറിയില്ലായിരുന്നു , അന്ന് മൊബൈല്‍ ഫോണ്‍ ഇല്ല ,തരം കിട്ടുമ്പോഴൊക്കെ ഫോണിലൂടെ മണിക്കൂറുകള്‍ നീളുന്ന സല്ലാപങ്ങള്‍, വൈകുന്നേരങ്ങളില്‍ സൈക്കിളില്‍ അവളുടെ വീടിനു സമീപത്തു കൂടെയുള്ള പൂവാല പാച്ചലുകള്‍ , ഇന്ന് ഓര്‍ക്കുമ്പോള്‍ നൊമ്പരമാകുന്ന അവളുടെ ചിരി ..
ചിരിച്ചും ..വിളിച്ചും  രണ്ടു  വര്ഷം കടന്നു പോയി , ഇതിനകം അവള്‍ എന്‍റെ ആരൊക്കെയോ ആയിത്തീര്‍ന്നിരുന്നു .ഒരിക്കലും നമ്മള്‍ പിരിയില്ലെന്ന് സത്യം ചെയ്തു.ഒരു ദിവസം പോലും അവളുടെ ശബ്ദം കേള്‍ക്കാതെ , അവളെ കാണാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ .ഞങ്ങള്‍ ആരോടും ഞങ്ങളുടെ പ്രേമം പറഞ്ഞില്ല .ഇന്നും അത് നമുക്ക് രണ്ടു പേര്‍ക്കും മാത്രമറിയാവുന്ന രഹസ്യം. അങ്ങനെയിരിക്കെ എനിക്ക്  ഉപരി പഠനത്തിനായി മൂന്നാറിലേക്ക് പോകേണ്ടി വന്നു, പോകരുതെന്ന് അവള്‍ കരഞ്ഞു പറഞ്ഞു. ഞാന്‍ അവളെ എന്‍റെ സാഹചര്യങ്ങള്‍  പറഞ്ഞു മനസിലാക്കി. "നീ അവിടെ പോയാല്‍ എന്നെ വിളിക്കുമോ ? നീ എന്നെ മറക്കുമോ" കരഞ്ഞു കൊണ്ട് അവള്‍ എന്നോട് ചോദിച്ചു ."ഞാന്‍ വിളിക്കാം മീരാ".  മൊബൈല്‍ ഫോണ്‍ അന്നും നിലവില്ലായിരുന്നു എന്‍റെ കോളേജിന്റെ ഓഫിസ് നമ്പര്‍ അവള്‍ക്കു കൊടുത്തു ആരെങ്കിലും ചോദിച്ചാല്‍ സിസ്റ്റര്‍ ആണെന്ന് പറഞ്ഞാല്‍ മതി ."ഞാന്‍ വിളിക്കാം" അവള്‍ പറഞ്ഞു ..  എല്ലാത്തിനും ഭയമായിരുന്നു അവള്‍ക്കു , ഒരു പാവം പൊട്ടി പെണ്ണ്
ഞാന്‍ മൂന്നാറിലെത്തി  ഒരു  വര്ഷം കഴിഞ്ഞു , ഇതിനിടക്ക്‌ മൂന്നു പ്രാവശ്യം നാട്ടില്‍ പോയി അവളെ കണ്ടു , വിരലിലെണ്ണാവുന്ന ഫോണ്‍ കോളുകള്‍ ..പതിയെ അവള്‍ എന്നില്‍ നിന്നും അകലുകയായിരുന്നു. എന്‍റെ ചിന്തകള്‍ വഴിതിരിച്ചു വിടപ്പെട്ടു. പുതിയ ലോകം , പുതിയ കൂട്ടുകാര്‍ ..ഞാന്‍ എല്ലാം മനപൂര്‍വം  മറക്കുകയായിരുന്നു , ഒരു തിങ്കളാഴ്ച ദിവസം ക്ലാസില്‍ പ്യൂണ്‍ വന്നു പറഞ്ഞു " ഷയ്നിനു ഫോണ്‍ ഉണ്ട് " ഞാന്‍ ഓഫീസില്‍ പോയി ഫോണ്‍ എടുത്തു . നേരത്ത് പതുങ്ങിയ ശബ്ദത്തില്‍ അവള്‍ എന്നോട് പറഞ്ഞു " എനിക്ക് നിന്നെ അത്യാവശ്യമായി കാണണം . എന്‍റെ കല്യാണം നിശ്ചയിച്ചു.. നീ വാ ..എവിടെക്കാനെങ്കിലും നിന്‍റെ കൂടെ  ഞാന്‍ വരാം" ബാക്കി എല്ലാം അവളുടെ തേങ്ങലില്‍ ഒലിച്ചു പോയി " നീ ഇപ്പൊ ഫോണ്‍ വയ്ക്ക് ഞാന്‍ വരാം" ഞാന്‍ മറുപടി പറഞ്ഞു . എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു നിന്ന് പോയി .ഒരു പതിനെട്ടു വയസുകാരന്റെ ചിന്തകള്‍ക്ക് അപ്പുറമായിരുന്നു കാര്യങ്ങള്‍ എല്ലാം .. ഞാന്‍ എന്ത് ചെയ്യും "റബ്ബേ ". അവള്‍ എന്‍റെ മതക്കാരി പോലുമല്ല , ഞാന്‍ അവളെ വിളിച്ചു കൊണ്ട് പോയാല്‍ എങ്ങനെ ജീവിക്കും ? ഒരു പതിനെട്ടുകാരന്  നിയമം ഭര്‍ത്താവായി അനുവദിക്കില്ലല്ലോ ..
അവസാനം വേദനയോടെ ഞാന്‍ തീരുമാനിച്ചു.. .. അവളെ മറക്കുക!! വീണ്ടും ..വീണ്ടും അവള്‍ എന്നെ വിളിച്ചു ഞാന്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല . രണ്ടുമാസം വിളി വരാതെയിരുന്നപ്പോള്‍ ഞാനുറപ്പിച്ചു -അവളുടെ കല്യാണം കഴിഞ്ഞു കാണും . അപ്പോഴേക്കും എന്‍റെ മനസ്സില്‍ നിന്നും ഭാഗികമായി അവള്‍ മാഞ്ഞു പോയിരുന്നു ..ഞാന്‍ നാട്ടിലെത്തി ..അവളെ കുറിച്ചുള്ള വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ എന്നെ തിരിച്ചു പോകാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു , കൂട്ടുകാര്‍ പറഞ്ഞു അവളെക്കുറിച്ച് ഞാനറിഞ്ഞു ." ഡാ മീരെട കാര്യം കഷ്ടത്തിലാ അവളിപ്പോള്‍ അവളുടെ വീട്ടിലാ "
അവള്‍ ഇത്രയേറെ എന്നെ സ്നേഹിച്ചിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു ..അവള്‍ അവളുടെ വീട്ടുകാരോട് ഇങ്ങനെ  പറഞ്ഞിരുന്നുവത്രേ  എനിക്ക് ഒരാളെ ഇഷ്ടമാണ് ,ജീവിക്കുന്നെങ്കില്‍ അവനോടൊപ്പം  മാത്രമേയുള്ളൂ ", "വേറെ ആരെയെങ്കിലും കൊണ്ട് കെട്ടിച്ചാല്‍ തന്‍റെ ശവം ആകും കാണുക " അവള്‍ ആരെയാണ് പ്രേമിക്കുന്നതെന്നു വീട്ടുകാര്‍  എത്ര ചോദിച്ചിട്ടും പറഞ്ഞില്ല  അവളുടെ പ്രേമം അവളുടെ ജീവനേക്കാള്‍ വലുതായിരുന്നു . വീട്ടുകാര്‍ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും  അവളുടെ കല്യാണം നടത്തി , അവളുടെ ഭര്‍ത്താവിനോട് യാചിച്ചു പറഞ്ഞു " ഞാന്‍ മറ്റൊരാളുടെതാണ് , എന്നെ തൊടരുത് " ഫലം മറിച്ചായിരുന്നു ഒരു നല്ല ജീവിതം സ്വപ്നം കണ്ട ആ ചെരുപ്പകാരന്റെ മനോ നില തെറ്റി , മദ്യത്തില്‍ അഭയം തേടി . പലപ്പോഴും അവളെ ഉപദ്രവിച്ചതായി അറിഞ്ഞു . അവള്‍ അവളുടെ പ്രേമത്തെ ബലികഴിക്കാന്‍ ഒരുക്കമല്ലായിരുന്നു . അവസാനം അവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു , ഇപ്പോഴും എനിക്ക് മനസിലാകാത്ത സത്യം എന്തിനു അവളെന്നെ അന്ധമായി വിശ്വസിച്ചു എന്നതാണ് .സ്വന്തം ജീവിതം വലിച്ചെറിയപ്പെടാന്‍ എന്ത് ഉറപ്പാണ്‌ ഞാനവള്‍ക്ക് നല്‍കിയത് ?
തിരികെ സ്വന്തം വീട്ടിലെത്തിയ അവള്‍ കടുത്ത വിഷാദ രോഗിയായി മാറി കഴിഞ്ഞിരുന്നു..പ്രതീക്ഷ നശിച്ച കണ്ണുകളുമായി അവള്‍ എന്നെ കാത്തിരുന്നു.. ഒടുവില്‍ വീട്ടില്‍ ആരുമില്ലായിരുന്ന നേരം ബാത്‌റൂമില്‍ കയറി രണ്ടു കൈയിലെയും ഞരമ്പുകളെ മുറിച്ചു മരണത്തിനു കാത്തിരുന്നു ..ബാത്ത് റൂമിന് പുറകിലെ ഓവുചാലിലൂടെ അവളുടെ നഷ്ട പ്രണയത്തിന്‍റെ ചോര ഒലിച്ചിറങ്ങി ..
അവള്‍ ജീവിക്കുമോ ? അവളുടെ പ്രേമം പൂവിടുമോ ?ബാക്കി അടുത്ത ദിവസം ...


തുടരും....

ചില കുടവയറന്‍ ചിന്തകള്‍


എന്നെക്കാള്‍ വലുതായിക്കൊണ്ടിരിക്കുന്ന കുടവയറിനെ നോക്കി  പരിഹാസ ചിരിയോടെ പൊരിച്ച ചിക്കന്‍ നഗ്ഗെറ്റുകള്‍ അകത്താക്കി കൊണ്ടിരുന്നു , VLCC പോലും ..ഈ വയറു കൊണ്ടുള്ള ഉപയോഗത്തെ കുറിച്ച് ഭൂലോക സിക്സ് പാക്ക് മണ്ടന്മാര്‍ക്കു എന്തറിയാം ? ഇവന്മാര്‍ക്ക് സ്വന്തം വയറു കൊണ്ട് ഡ്രൈവിംഗ് ചെയ്യാന്‍ പറ്റുമോ ? കസേരയിലിരുന്നു വയറിനു മുകളില്‍ പ്ലേറ്റ് വച്ചു തിന്നാന്‍ കഴിയുമോ ? കുഞ്ഞുങ്ങളെ എടുത്തു വയറിനു പുറത്തിരുത്താന്‍ പറ്റുമോ .എനിക്ക് സിക്സ് പാക്ക് മണ്ടന്‍ മാരോട് അസൂയയുണ്ടായിട്ടൊന്നുമല്ല.. കുടവയര്‍ ഉള്ളവന്‍ കുടുംബക്കാരന്‍ എന്നല്ലേ പ്രമാണം 
എനിക്ക് വേണമെങ്കില്‍ ഒരു മാസം കൊണ്ട് സിക്സ് പാക്കുണ്ടാക്കാം -പക്ഷെ ഒരു സിക്സ് പാക് മണ്ടന്‍ എന്നെ പോലെയാവാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടിവരും .. പട്ടിണി കിടന്നു എല്ലും തോലുമായവനും പറയും സിക്സ് പാക് !!
സമൂഹത്തില്‍ ഒരു കുടവയറനുള്ള അന്തസ്സും ആഭിജാത്യവും സിക്സ് പാക്കുകാരനുണ്ടോ ? കുടവയര്‍ എന്നത് സമ്പന്നതയുടെ ലക്ഷണമാണെന്ന് ചുരുക്കം ..
കുടവയരുള്ളവര്‍ മണ്ടന്‍ മാരാണെന്ന് അസൂയക്കാര്‍ പറഞ്ഞു നടക്കുന്നു .. അങ്ങനെയെങ്കില്‍ മോഹന്‍ലാല്‍ മണ്ടനാണോ ? വിജയ്‌ മല്യ മണ്ടനാണോ ?മുകേഷ് അംബാനി മണ്ടനാണോ .നിങ്ങള്‍ തീരുമാനിക്കുക , സിക്സ് പാക്കിന് പെണ്‍കുട്ടികളെ വഴി തെറ്റിക്കാം എന്നതില്‍ കവിഞ്ഞു എന്ത് ഉപയോഗമാണ് ഉള്ളത് ? പിന്നെ കുടവയറന്‍ മാര്‍ക്ക് ചില ****** ബുദ്ധിമുട്ടുണ്ടാകും എന്നും സിക്സ് പാക്ക് മണ്ടന്‍ മാര്‍ പറഞ്ഞു നടക്കുന്നു ..ലോകത്തില്‍ ഏറ്റവും കൂടുതല്‍ മക്കളുള്ള ആള്‍ ഒരു ഫേമസ് കുടവയറന്‍ ആണെന്നുള്ള സത്യം ഓര്‍ക്കുക 
VLCC , യെ പോലുള്ള സ്ഥാപനങ്ങള്‍ കുടവയര്‍ എന്ന ആഗോള പ്രതിഭാസത്തിനെതിരെ നടത്തുന്ന കുപ്രചരണങ്ങള്‍ അവരുടെ സാമ്പത്തിക ലാഭങ്ങള്‍ക്ക് വേണ്ടി മാത്രമാനെന്നോര്‍ക്കുക,  വയറു കുറയ്ക്കുന്ന എണ്ണയോ മറ്റോ ഇറങ്ങിയതായി അറിയുന്നു ..ഇതെല്ലാം കുടവയറന്‍ മാരുടെ മനസ്സില്‍ കുടവയര്‍ എന്നത് ഒരു വലിയ സാമൂഹിക വിപത്ത് എന്ന് വരുത്തിതീര്‍ത്തു അവരുടെ കാശ് പിടുങ്ങാനുള്ള കുതന്ത്രങ്ങള്‍ ആയെ എനിക്ക് കാണാന്‍ കഴിയുള്ളൂ . എത്രയോ കുടവയറന്‍ മാര്‍ സുന്ദരികളായ സ്ത്രീകളെ പ്രേമിച്ചു വിവാഹം കഴിച്ചിരിക്കുന്നു ..പാകിസ്ഥാനി കുടവയറന്‍ ആയ അദ്നാന്‍ സാമി രണ്ടിലേറെ സ്ത്രീകളെ പ്രേമിച്ചു വിവാഹം കഴിച്ചില്ലേ 
ഈ കുടവയര്‍ എന്നെ ഭയങ്കര അഹങ്കാരിയാക്കിയിരിക്കുന്നു , അതി സുന്ദരിമാരുടെ പ്രേമാഭ്യര്‍ത്ഥന നിഷ്കരുണം തട്ടിതെറിപ്പിക്കുന്ന തിരക്കിലാണ് ഞാനിപ്പോള്‍. എന്നെപ്പോലെയുള്ളവര്‍ പ്രേമിച്ചു തുടങ്ങിയാല്‍ സിക്സ് പാക് മണ്ടന്മാര്‍ക്കു പെണ്ണ് കിട്ടാതാകും എന്ന തിരിച്ചറിവ് എനിക്കുണ്ട് , സിക്സ് പാക്ക് കാരെ പെട്ടെന്ന് കുടവയറന്‍ മാരാകുക !! ശരീരമാസകലം മുഴകള്‍ വന്നത് പോലെ മസിലും കൊണ്ട് നടക്കുന്നത് എന്ത് വൃത്തികേടാണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും .
 

സൗമ്യയെ ഒരിക്കലും മറക്കാതിരിക്കുക


സൗമ്യ മോള്‍ക്ക്‌ ചേട്ടന്‍റെ ഒരായിരം പൂക്കള്‍ ..

സൌമ്യ എന്‍റെ പെങ്ങളായിരുന്നു .. നമ്മുടെ പെങ്ങള്‍ ആയിരുന്നു .. അവളുടെ പതിഞ്ഞ തേങ്ങലുകള്‍ക്കിടയില്‍ അവള്‍ ഉറക്കെ രക്ഷക്കായി യാചിച്ചിട്ടുണ്ടാകണം. ആണത്വം ബാക്കിയുള്ള ആരെങ്കിലും വന്നു രക്ഷിക്കുമെന്ന് കരുതിയിട്ടുണ്ടാകണം .മോള് ഞങ്ങളോട് ക്ഷമിക്കുക .. ഞങ്ങളെ ശപിക്കാതിരിക്കുക .കേരളത്തിലെ തലച്ചോറില്‍ ചിതല് കേറാത്ത എല്ലാവരുടെയും പെങ്ങളാണ് നീ .. മോളെ  ഞങ്ങളാരും മറക്കില്ല .നമുക്കിടയില്‍ ഇനിയും ഒരുപാട്
ഗോവിന്ദസ്വാമി മാര്‍ ഉണ്ടെന്നറിയാം ..മോള് സ്വച്ഛമായി ഉറങ്ങുക .ദേവതമാര്‍ നിനക്ക് താരാട്ട് പാടും ..കാറ്റ് നിന്നെ തലോടും .. ഇനി മോള് പേടിക്കാതെ ഉറങ്ങുക ..ദുഷ്ടന്‍മാരായ ഗോവിന്ദസ്വാമിമാര്‍ക്ക് ഒരിക്കലും സ്വര്‍ഗത്തില്‍ വരാന്‍ പറ്റില്ല മോളെ ..നിനക്ക് കൂട്ടിനു ഒരായിരം ചേട്ടന്‍ മാര്‍ അവിടെയുണ്ടാകും .
സൌമ്യക്ക്‌ വന്ന ഗതി ഒരു പെണ്‍കുട്ടിക്കും വരാതിരിക്കട്ടെ ... നമുക്കിടയില്‍ നിന്നും  ഒരായിരം സൌമ്യമാര്‍  പൊട്ടിയ ഹൃദയത്തോടെ .. ഉറക്കെ കരയാന്‍ വിതുമ്പിയ ചുണ്ടുകളോടെ .. എരിഞ്ഞമര്‍ന്ന സ്വപ്നങ്ങളോടെ യാത്രയായി . പൊട്ടിച്ചിതറുന്ന ഗ്യാസ് കുറ്റികളില്‍, തൂങ്ങിയാടുന്ന കയറിന്‍ തുമ്പില്‍, കത്തിയമര്‍ന്ന സ്വപ്നങ്ങളിലൂടെ നമ്മില്‍ നിന്നും തിരികെ നോക്കാന്‍ പോലുമാകാതെ നടന്നകന്നുപോയ നമ്മുടെ പെങ്ങന്മാര്‍ ..നമ്മളാണ് തെറ്റുകാര്‍ , നമുക്കിടയിലെ ചെകുത്താന്‍റെ കൂട്ടിരുപ്പുകാര്‍ .. നമുക്ക് തിരിച്ചറിയാന്‍ ആകാത്ത വിധം മാന്യതയുടെ പുറന്തോലിട്ടു ഞങ്ങളുടെ പെങ്ങന്‍മാരെ കണ്ണീരു കുടിപ്പിക്കുന്നു .
സ്ത്രീയെ ദൈവം ദുര്‍ബലയാക്കി സൃഷ്ടിച്ചത് അതിക്രമങ്ങള്‍ക്ക് അടിമപ്പെടാനല്ല , നമ്മുടെ നിറഞ്ഞ ലാളനകൊണ്ട്, സ്നേഹം കൊണ്ട്, പരിരക്ഷണം കൊണ്ട് ശക്തയാക്കാന്‍ വേണ്ടിയാണെന്ന് ഓര്‍ക്കുക . എന്നാണു എന്‍റെ സഹോദരങ്ങള്‍ക്ക്‌ ഭയമില്ലാതെ യാത്രചെയ്യാനാവുക , എന്നാണു പൊട്ടിത്തെറിക്കുന ഗ്യാസ് കുറ്റികളെ പേടിക്കാതെയുറങ്ങാന്‍ കഴിയുക ? നമ്മെപ്പോലെയല്ലേ  അവരും .അവര്‍ക്കും ചിന്തകളില്ലേ ? ഭയമില്ലാത്ത രാത്രികള്‍ അവര്‍ക്കും വേണ്ടേ ? ഒരു സ്ത്രീയെ വേദനിപ്പിക്കുന്നതിനു മുന്‍പ് അതേ വേദന തനിക്കു വന്നാല്‍ എങ്ങനെയിരിക്കും എന്ന് ചിന്തിക്കുക ..പ്രതികരണങ്ങള്‍ കണ്ണീരിലോതുക്കുന്ന, ചിരിക്കാന്‍ മറന്നു പോയ എത്രയോ പെങ്ങന്‍ മാര്‍ .. ഉത്തര വാദികള്‍ നമ്മളിലെ തന്നെ നാം ആണ് ..
കാഴ്ചപാടുകള്‍ മാറ്റുക  , നമ്മുടെ കണ്ണിലെ സ്ത്രീകളെല്ലാം നമ്മുടെ സ്വന്തം പെങ്ങന്‍മാരാണ്, ജാടകളും പൊങ്ങച്ചങ്ങളും അവരുടെ വെച്ചുകെട്ടലുകള്‍ മാത്രമാണ് , നമ്മള്‍ ഓരോരുത്തരും  അതിക്രമങ്ങള്‍ തടയാന്‍ ബാധ്യസ്ഥരാണ്. നീ  ഇനി ഒറ്റയ്ക്കല്ല പെങ്ങളെ  , നിന്‍റെ കൂടെ ചങ്കുറപ്പുള്ള ആങ്ങള മാരുണ്ട് ധൈര്യമായി നടന്നോളൂ ... ഒരു നോട്ടം കൊണ്ട് പോലും നിന്നെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ നിന്‍റെ തൊട്ടടുത്തുള്ള ഞങ്ങളോട് വിളിച്ചു പറയാം ..ഒരുത്തനെങ്കിലും ഉണ്ടാകും ആണ്കുട്ടിയായിട്ടു , സൌമ്യ മോളെ കയ്യൊഴിഞ്ഞ പോലത്തെ  ഹിജടകളെയല്ല  ..  സൗമ്യയെ ഒരിക്കലും മറക്കാതിരിക്കുക ..

നഗ്നേഷ് കുമാര്‍ - ലേഡീസ് ഒണ്‍ലി !!

   
    
                         ഇവിടെ ക്ലിക്കിയാല്‍ പൂര്‍ണ്ണമായ വാര്‍ത്ത വായിക്കാംസ്വന്തം വിശ്വരൂപത്തിന്റെ അളവ് കോല്‍ എങ്ങനെയെങ്കിലും ഈ സില്ലി ലേഡീസ് മനസിലാക്കട്ടെ  എന്ന നല്ല ആശയത്തോടെ വനിതാ കോളേജിനു സമീപം  നഗ്നതാ പ്രദര്‍ശനം സംഘടിപ്പിച്ച യുവാവിനെ കുറെ കശ്മലകള്‍ ചേര്‍ന്ന് ഓടിച്ചിട്ട്‌ പിടികൂടി കോളെജിനു അകത്തേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി മര്‍ദിച്ചു അവശനാക്കി ..  യുവാവിന്റെ കണ്ട്രോള്‍ പാനല്‍  കാപാലികകള്‍ ചവിട്ടി തകര്‍ക്കുകയും മൂന്നു വര്ഷം ഉപ്പിലിട്ട പുളിച്ച തെറി അഭിഷേകവും  നല്‍കുകയുണ്ടായി .ആലുവയിലാണ്  യുവാവിനു ഈ ദുര്‍ഗതി  നേരിടേണ്ടി വന്നത് .പോലീസ് എത്തിയപ്പോഴേക്കും കണ്ട്രോള്‍ പാനല്‍ തകര്‍ന്നു മതര്ബോര്‍ഡും ഹാര്‍ഡ് ഡിസ്ക്കും പുറത്തായ  നിലയിലാണ് യുവാവിനെ കണ്ടെത്തിയത് . ഇനി പഴയ രീതിയില്‍ ഹാര്‍ഡ് വെയറുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷം പോലീസും ഈ യുവാവിനെ കയ്യൊഴിഞ്ഞു . ഇതിനു മുന്‍പും ഇതേ സ്ഥലത്ത് ബോഡീ ഷോ സംഘടിപ്പിച്ചിട്ടുള്ള വാഴക്കുളം സ്വദേശിയായ ഇയാള്‍  തന്‍റെ  ഗയിം കണ്ട്രോളരിനു (joy stick ) ആരാധകര്‍ ഏറെയുണ്ടെന്ന അമിതാത്മവിശ്വാസമാകാം  ഈ കൃത്യത്തിനു പ്രേരിപ്പിച്ചത് . ആവര്‍ത്തന വിരസത തന്‍റെ ആരാധകര്‍ക്കും ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍ ഈ യുവാവിനായില്ല ..പുറകിലെ USB പോര്‍ട്ടിനു ക്ഷതം ഒന്നും സംഭവിക്കാത്തതിനാല്‍ കാര്യങ്ങള്‍ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാം എന്ന ആശ്വാസത്തിലാണ് യുവാവ് (ആശ്വാസം ഓരോ ശ്വാസത്തിലും).
ഇത്തരം ബോഡീ ഷോകള്‍ സാധാരണയായി നടക്കുന്നത് ലേഡീസ് ഹോസ്റ്റല്‍ , വനിതാ കോളേജുകള്‍ തുടങ്ങിയ അതി മനോഹര പ്രശാന്ത സുന്ദര സ്ഥാപനങ്ങളുടെ സമീപ സ്ഥലങ്ങളില്‍ മാത്രമാണ് ..അന്യം നിന്നുപോയേക്കാം എന്നുള്ള ഈ പ്രക്രിയയെ കൂടുതല്‍ ജനകീയമാക്കണം എന്നാണ് എന്‍റെ ആവശ്യം . സത്യത്തില്‍ ഇവരൊക്കെ ചെയ്യുന്നത് ഒരര്‍ത്ഥത്തില്‍ സാമൂഹിക സേവനമാണ് എന്നാണ് എന്‍റെ അഭിപ്രായം . ഒരു സ്ത്രീയുടെ ജീവിതത്തില്‍ വലുതും ചെറുതുമായ ഒട്ടനവധി  ബോഡീ ഷോകള്‍ കാണാന്‍ കഴിയുമത്രേ... നമ്മള്‍ പുവര്‍ ബോയ്സ് .. വല്ല നീല CD യോ മറ്റോ കണ്ടിട്ടുവേണം ഭൂലോക വൈചിത്രിയങ്ങളെ തിരിച്ചറിയപ്പെടാന്‍..
ഇത്തരം ലൈവ് പ്രോഗ്രാമുകളിലൂടെ വലിപ്പ - ചെറുപ്പ വ്യത്യാസങ്ങള്‍ മനസിലാക്കുന്ന സ്ത്രീ ഒട്ടനേകം ആശയക്കുഴപ്പങ്ങള്‍ക്ക്  വിധേയമാക്കപ്പെടും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ പറയുന്നു ..
എന്ത് കൊണ്ട് എക്സിബിഷനിസം  സ്ത്രീകളില്‍ വ്യാപകമല്ല എന്ന എന്‍റെ ചോദ്യം ഞാന്‍ ഒറ്റയ്ക്ക് മൂത്രം ഒഴിച്ച് തുടങ്ങിയ കാലം മുതല്‍ പ്രസക്തതമാണ്.. വിചിത്രമായ കാര്യം നമ്മുടെ സമൂഹത്തില്‍ 20 %  സ്ത്രീകള്‍ എക്സിബിഷനിസ്റ്റുകള്‍ ആണത്രേ .. ഷക്കീലയും രേഷ്മയുമാല്ലാതെ എന്‍റെ അറിവില്‍  മറ്റാരെയും  കണ്ടെത്താന്‍ ആയിട്ടില്ല.
ആ യുവാവിന്റെ USB എങ്കിലും വര്‍ക്ക്‌ ചെയ്യട്ടെ എന്ന നിറഞ്ഞ  പ്രാര്‍ത്ഥനയോടെ - മുതലക്കുഞ്ഞു

ഒരു ഭീകരന്‍ ബ്ലോഗ്ഗര്‍


ഈ വെളിപ്പെടുത്തലുകളിലൂടെ വ്യക്തി പരമായി ആരെയും കുത്തിനോവിക്കുവാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ആദ്യമേ തന്നെ പറയട്ടെ
കഴിഞ്ഞ ജനുവരി 25 നാണ് എന്‍റെ ആദ്യത്തെ പോസ്റ്റ്‌ പുറംലോകം കണ്ടത് . ഒരു ബ്ലോഗര്‍ ആവുക എന്ന എന്‍റെ സ്വപ്നം മുളച്ചു പൂവായി വരുന്നതേയുള്ളൂ .. എന്‍റെ പോസ്റ്റുകള്‍ 10 അക്കം തികക്കാന്‍ ചക്രശ്വാസം വിടുന്നതിനിടെയാണ്  എന്‍റെ ബ്ലോഗിനെതിരായി ഭീകരാക്രമണം നടക്കുന്നത് .. എന്‍റെ 3 പോസ്റ്റുകള്‍ വളരെ വിദഗ്ധമായി കുറെ  ഭീകരന്‍മാര്‍  തട്ടിയെടുത്തിരിക്കുന്നു !! ഞെട്ടിക്കുന്ന ഈ സത്യമറിഞ്ഞു എന്‍റെ പിഞ്ചു ഹൃദയം വിതുമ്പി. ഇരുന്നയിരുപ്പില്‍ നാലുവട്ടം ഞെട്ടി!! പിന്നെ അങ്ങോട്ട്‌ ഞെട്ടലുകളുടെ ഘോഷയാത്ര തന്നെയായിരുന്നു ..ഈ കോപ്പി -പേസ്റ്റ്  കണ്ടുപിടിച്ചവനെ എന്‍റെ കയ്യില്‍ കിട്ടിയാല്‍ വിഷം കുത്തിവച്ചു കൊല്ലണം എന്നുവരെ തീരുമാനിച്ചു.
ബട്ടന്‍ അമര്‍ത്തുമ്പോള്‍ ആട്ടോമാറ്റിക് ആയി കിടു കിടിലന്‍ പോസ്റ്റുകള്‍ ‌ നിര്‍മ്മിച്ച്‌ തരുന്ന  ഒരു യന്ത്രത്തിന്റെ നിര്‍മാണത്തിലാണ് ഞാനിപ്പോള്‍.. അതിന്‍റെ പണിയൊന്നു കഴിഞ്ഞോട്ടെ .. പിന്നെ ഭീകരാക്രണമോ, മിസൈല്‍ ആക്രമണങ്ങളോ നടന്നാലും എനിക്ക് പ്രശ്നമില്ല അത് വരെ കാത്തിരിക്കാന്‍ എന്‍റെ ഭീകരന്‍ ചേട്ടന്‍ മാര്‍ക്ക് ക്ഷമയുണ്ടാകണം . എന്നെ ഇങ്ങനെയിട്ടു വേദനിപ്പിക്കരുത് പ്ലീസ്. എത്രയോ ബ്ലോഗര്‍മാരുടെ സുന്ദരങ്ങളായ പോസ്റ്റുകള്‍ മോഷണത്തിനു റെഡിയായി ഭൂലോകത്ത് കിടപ്പുണ്ട് ..എന്‍റെ ബലമായ സംശയം  ഈ ഭീകരാക്രമണത്തിനു പിന്നില്‍   8 -ബി യില്‍ എന്‍റെ കൂടെപ്പടിച്ച മൂക്കള ഷാജിയെ യാണ് . എന്‍റെ സൈക്കിള്‍ അന്ന് ഞാനവനു ചവിട്ടാന്‍ കൊടുക്കാത്തതിന്റെ പ്രതികാരമാവാം ഇത് .


ഒരുത്തന്‍ ഭോഗിച്ചു തളര്‍ന്നുറങ്ങുന്ന പെണ്ണിനെ കുറെ ക്രൂരന്മാര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തപോലെ ആയിപ്പോയി ഇത് . അത്ഭുതം എന്ന് പറയട്ടെ ഈ പോസ്റ്റിന്റെ ത്രെഡ് മനസ്സില്‍ ആലോചിച്ചപ്പോഴേ ഈ വിരുതന്‍ എല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നു ..  " ഇലനക്കി പട്ടീടെ ചിറിനക്കി പട്ടി" എന്ന് മഹാകവി സോമന്‍ പാടിയതോര്‍ക്കുന്നു . എന്‍റെ ഓരോ പോസ്റ്റും എന്‍റെ കാമുകിമാരാണ്‌ ..അത് എന്‍റെതു മാത്രമായിരിക്കാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു .മറ്റൊരുത്തന്റെ കൊച്ചിനെ കൊണ്ട് തന്നെ നിര്‍ബന്ധിച്ചു അച്ഛാ എന്ന് വിളിപ്പിക്കുന്നതു കുടുംബത്തില്‍ പിറന്നവര്‍ക്ക് ഭൂഷണം അല്ല
എന്‍റെ പോസ്റ്റുകള്‍ ആരെങ്കിലും മോഷ്ട്ടിക്കുന്നത് ഒരളവു വരെ എനിക്കുള്ള അംഗീകാരം ആയി ഞാന്‍ കണക്കാക്കാം .പക്ഷെ എന്‍റെ ഇനിയുള്ള എന്‍റെ പോസ്റ്റുകളെ യെങ്കിലും കന്യക മാരായിരിക്കാന്‍ അനുവദിക്കില്ലെ ? എന്‍റെ പിഞ്ചു ഹൃദയം വിതുമ്പുകയാണ്...

ജാനുവിന്‍റെ പാവാടയില്‍ തുള വീണതെങ്ങനെ? - അന്വേഷണം


കഴിഞ ഒരാഴ്ചയായി കേരളത്തിലെ ചാനലുകളില്‍ നിറഞ്ഞാടുന്ന സുപ്രധാന സംഭവമായ ജാനുവിന്റെ പാവാടയിലെ തുളയും , അതേ ചൊല്ലിയുണ്ടായ വിവാദങ്ങളിലേക്കും ഞങ്ങളുടെ ചാനലിലെ മിടുക്കന്‍മാരായ റിപ്പോര്‍ട്ടര്‍ മാര്‍ നടത്തിയ സത്യസന്ധമായ അന്വേഷണത്തില്‍ വെളിപ്പെട്ട സത്യങ്ങളിലേക്ക്‌ ഒരു ഒളിച്ചു നോട്ടം .
കഴിഞ്ഞ ബുധനാഴ്ച ഹാസ്യാനെറ്റ് ചാനലില്‍  വെള്ളംകൊള്ളി ജാനു മനസ് തുറന്നപ്പോഴാണ് .സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ സംഭവം പുറം ലോകമറിഞ്ഞത് . സംഭവത്തെ കുറിച്ച് ജാനു വിശദീകരിച്ചത്  ഇങ്ങനെയാണ്  .... " അലക്കുകാരന്‍ മൂലമറ്റം വാസുവിന്റെ കയ്യില്‍ ഞാന്‍ 2 പാവാട അലക്കാന്‍ കൊടുത്തു . ഒരാഴ്ചക്കാലം ആ പാവാടക്കുവേണ്ടി അയാളുടെ പുറകെ നടന്നു .അവസാനം തിരികെ കിട്ടിയ പാവാടയിലേക്ക് കണ്ണോടിച്ചപ്പോള്‍ ,എനിക്ക് ഹൃദയം തകരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത് . പാവാടയുടെ മധ്യ ഭാഗത്ത് തന്നെ ഒരു വലിയ തുള , തീര്‍ത്തും പ്രതീകാത്മകമാണ് ഈ തുളയെന്നതാണ് എന്‍റെ സംശയം . ഇതിനു മുന്‍പും വാസു പല പാവാടകളിലും തുളയിട്ടു രസിച്ചതായി എന്‍റെ കൂട്ടുകാരികള്‍ പറഞ്ഞറിഞ്ഞു .
അടുത്തതായി ഞങ്ങള്‍ പോയത് ശ്രീ മൂലമറ്റം വാസുവിന്റെ അടുത്തായിരുന്നു . ഈ സംഭവത്തെ കുറിച്ച് വാസു പ്രതികരിച്ചത് ഇങ്ങനെയാണ് " ജാനുവിന്റെ  പാവാടയില്‍ തുള വീണതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു, എന്‍റെ കരിപ്പെട്ടി വച്ചു പാവാട തേച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടിയുടെ ചൂട് അന്നല്‍പ്പം കൂടുതലായിരുന്നതിനാല്‍ കരിഞ്ഞു പോയതാണ് . ഈ  നിസ്സാര സംഭവത്തെ ഊതി പെരുപ്പിച്ചു കാണിക്കുന്ന ഹാസ്യാനെറ്റ് ചാനലിനു എന്നോട് വ്യക്തി വൈരാഗ്യം ഉള്ളതായി ഞാന്‍ സംശയിക്കുന്നു" . നിങ്ങള്‍ക്ക് വിശ്വാസമായില്ലെങ്കില്‍ അലക്ക് കല്ലില്‍ കൈവച്ചു ഞാന്‍ സത്യം ചെയ്തു തരാം എന്നും വാസു കൂട്ടിച്ചേര്‍ത്തു . ഇതേ വാര്‍ത്തയെ ക്കുറിച്ച് മിണ്ടിയാ വിഷം ചാനലിലെ ടീവിയുടെ പുറത്ത് തലയിട്ടു വാര്‍ത്ത വായിക്കുന്ന കപീഷ്കുമാര്‍ പറഞ്ഞത്   ഏതോ രാസ പദാര്‍ത്ഥം കൊണ്ടാവണം വാസു ഈ തുള സൃഷ്ട്ടിച്ചതെന്നാണ് . അതിനു വാസു വിന്‍റെ മറുപടി ഇങ്ങനെയായിരുന്നു . പാവാടയില്‍ കണ്ടത്  രാസ പദാര്‍ത്ഥം ഒന്നുമല്ല .കഞ്ഞി മുക്കിയത് കൂടിപ്പോയതാനെന്നും വാസു കൂട്ടിച്ചേര്‍ത്തു
ഇത്തരം സംഭവങ്ങളെ അതര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്ത യൂറിയാ ടീവിയോടും , കയ്യാങ്കളി ചാനലിനോടും , ജയ് കുണ്ട്  ടീവിയോടും തന്‍റെ അകൈതവമായ നന്ദി രേഖപ്പെടുത്താനും വാസു മറന്നില്ല
എന്തായാലും വിവാദമായ പാവാട രാസ പരിശോധനക്കായി ഫോറന്‍സിക് ലാബില്‍ അയച്ചിരിക്കുകയാണ് .അടുത്തയാഴ്ച വാസുവിന്‍റെ പോളിഗ്രാഫ് ടെസ്റ്റിനു ശേഷം വാസു പറഞ്ഞത് സത്യമാണോ എന്ന് തെളിയിക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ , പ്രശസ്ത ജ്യോതിഷി ശ്രീ കാട്ടുങ്ങല്‍ രാധാകൃഷ്ണന്‍ പറയുന്നത് . ശ്രീമാന്‍ വാസുവിന്‍റെ  വ്യാഴനു ബുധനും കേതുവും കൂടിച്ചേര്‍ന്നു നല്‍കിയ എട്ടിന്റെ പണി മൂലമാണ് ഇതൊക്കെ സംഭവിച്ചത് എന്നാണു . ബുധനാഴ്ചകളില്‍  പാവാട , ബ്രാ എന്നീ  നികൃഷ്ട വസ്തുക്കള്‍ അലക്കാതിരിക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി ..അഥവാ  അലക്കിയെ മതിയാവു എന്നാണെങ്കില്‍ ഗ്ലവ്സ് ഇടുന്നത് കൊണ്ട് പ്രശ്നത്തിനു ഒരു പരിധി വരെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാന  മനുഷ്യഅവിശ്വാസ  പ്രവര്‍ത്തകന്‍ ശ്രീ തോട്ടമുക്ക് ശശി പാവാട വിവാദത്തിലെ രാഷ്ട്രീയ ഇടപെടലുകളെ നിശീധം വിമര്‍ശിക്കുകയും  ,ഒരു പണിയുമില്ലാതെയിരുന്നു വാര്‍ത്തകള്‍ സൃഷ്ട്ടിച്ചു നേരമ്പോക്കുണ്ടാക്കുന്നവര്‍ക്ക് ശക്തമായ വിമര്‍ശനവും ശ്രീ ശശി നല്‍കുകയുണ്ടായി , ചാനലില്‍ മറ്റു വാര്‍ത്തയൊന്നും കിട്ടാതെ വരുമ്പോള്‍ .പാവാട കേസ് , ബ്രാ കേസ് എന്ന് പറഞ്ഞു കോമഡി ഷോ കളിക്കുന്ന ഹാസ്യാ നെറ്റിന്‍റെ പ്രവണത ഒട്ടും ഭാസ്യമാല്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു ..

ഇതില്‍ നിന്നെല്ലാം ഞങ്ങളുടെ അന്വേഷണ സംഘത്തിനു ബോധ്യ പെട്ട ഒരു കാര്യം .ശ്രി വാസു നിരപരാധി എന്ന് തന്നെയാണ്.. രണ്ടു കുട്ടികളും ഒരു ഭാര്യയുമുള്ള വാസുവിന്‍റെ നല്ല പിള്ള ഇമേജിന് കരിതേക്കാന്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കഥയാണ്‌ ഇതെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു ..

അഭിമുഖം - തൊട്ടിക്കല്ല് ബാബുവിനോടൊപ്പം ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ആമക്കുളം ശശി.

                                                     തൊട്ടിക്കല്ല് ബാബു
ശ്രി. ശ്രി. തൊട്ടിക്കല്ല് ബാബുവിനോടൊപ്പം  ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ആമക്കുളം ശശി.
ശശി  :  അഖില കേരളാ കള്ളന്‍സ് ആന്‍ഡ്‌ നോട്ടപ്പുള്ളി സംഘടനയുടെ (AKKAN 'S ) സംസ്ഥാന പ്രസിഡണ്ട്‌ ശ്രി തൊട്ടിക്കല്ല് ബാബു ഇന്ന് ഞങ്ങളോടോപ്പമുണ്ട് .ഒട്ടനവധി മോഷണങ്ങളും എണ്ണമറ്റ പിടിച്ചു പറികളും നടത്തി, അന്തര്‍ദേശീയ തലത്തില്‍ തന്നെ വളരെ പ്രശസ്തി നേടുകയും ചെയ്ത, ലോക രാഷ്ട്രങ്ങള്‍ ഉറ്റു നോക്കികൊണ്ടിരിക്കുകയും ചെയ്യുന്ന  അമാനുഷിക പ്രതിഭയാണ് ശ്രി
തൊട്ടിക്കല്ല് ബാബു. " സര്‍ , കലാനുസൃത്തമായ മാറ്റങ്ങള്‍ ഈ പിടിച്ചു പറിയിലും മോഷണത്തിലും കൊട് വരാന്‍ അങ്ങ് ഒട്ടേറെ പരിശ്രമിക്കുന്നു .. ഇത് എത്ര ത്തോളം ഫലപ്രദമായി പുതിയ തലമുറ കള്ളന്മാര്‍ ഉള്‍ക്കൊള്ളുന്നു ?
ബാബു : കള്ളന്‍ മാരെ നമുക്ക് രണ്ടായി തിരിക്കാം .. ബുദ്ധിയുള്ള കള്ളന്മാരും ബുദ്ധിയില്ലാത്ത കള്ളന്മാരും ബുദ്ധിയുള്ള കള്ളന്മാര്‍ വളരെ നേരത്തെ തന്നെ പ്രവര്‍ത്തന മേഖല രാഷ്ട്രീയമാക്കി കോടികള്‍ കൊയ്യും .. ബാക്കിയുള്ള ബുദ്ധിയില്ലാത്ത കള്ളന്മാരാണ് തേങ്ങ മോഷണം , പോക്കറ്റടി തുടങ്ങിയ ചെറുകിട ജോലികള്‍ ചെയ്തു അന്നന്നെക്കുമുള്ള വക കണ്ടെത്തുന്നത് . ഇവരില്‍ ചിലര്‍ ബോറടിക്കുമ്പോള്‍ വല്ല ബാങ്ക് കൊള്ളയോ, മറ്റോ നടത്തി കാശുകാരായി രാഷ്ട്രീയത്തില്‍ വരുന്ന പ്രവണതയും കണ്ടു തുടങ്ങിയിട്ടുണ്ട്
ശശി  : താങ്കള്‍ക്കു ജീവിതത്തില്‍ മറക്കാനാകാത്ത ഏതെങ്കിലും ഒരു സംഭവത്തെ പറ്റി വിവരിക്കാമോ ?
ബാബു : എന്‍റെ ഓസ്ട്രേലിയന്‍  ടൂറിനിടെ എന്‍റെ ജീവിതത്തില്‍ മറക്കാനാകാത്ത ഒരു സംഭവം ഉണ്ടായി . ഞാന്‍ താമസിച്ചിരുന്ന  ഹോട്ടലിനടുത്തുള്ള  ബീച്ചി ല്‍കുളിക്കാനിറങ്ങിയ എന്‍റെ ബര്മുടയും ബനിയനും എടുത്തു കൊണ്ട് ഒരുത്തന്‍ ഓടിപ്പോയി .. അര്‍ത്ഥ രാത്രി രണ്ടു മണിക്ക് നാട്ടു കാര്‍ ഉറങ്ങിയ ശേഷം വളരെ പണിപ്പെട്ടാണ് ഞാന്‍ ഹോട്ടലില്‍ എത്തിയത് .. അര്‍ത്ഥ രാത്രിയില്‍ കറുത്ത ജട്ടിയിട്ട എന്നെ കണ്ടു റിസപ്ഷനിസ്റ്റ് പെണ്ണ് തല ചുറ്റി വീണു
സെക്യൂരിറ്റി ക്കാര്‍ എന്നെ പിടിച്ചു പോലീസിലുമാക്കി .. പോലീസ് പറഞ്ഞതനുസരിച്ച് പണ്ട് ഏതോ സായിപ്പിനെ സിനിമയില്‍ മോഹന്‍ ലാല്‍ ഇത് പോലെ കളിയാക്കിയതിന്റെ പ്രതികാരമാവാം ഈ സംഭവം എന്നാണ് ..
ശശി : ഒരു സാമൂഹിക സ്നേഹി എന്നതുപോലെത്തന്നെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും അങ്ങ് സജീവമാണെന്ന് കേട്ടിട്ടുണ്ട് ഒന്ന് വിശദീകരിക്കാമോ ?
ബാബു : മോഷണത്തിനിരയായി പാസ്പോര്‍ട്ടും മറ്റു രേഖകളും നഷ്ട്ടപ്പെട്ടു കോവളത്തെ ഒരു തട്ട് കടയില്‍ പറോട്ട അടിക്കാന്‍ നിന്ന സ്റ്റീഫന്‍ സായിപ്പിനെ അവിടെ നിന്ന് രക്ഷപെടുത്തി , സ്വന്തമായി ഒരു ഓട്ടോ വാങ്ങി കൊടുക്കുകയും പുത്തരിക്കണ്ടം ശാന്തയുമായുള്ള വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു ..
ഉന്നത വിദ്യാഭ്യാസത്തിനായി 4 സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മാരെ നൈജീരിയയിലേക്ക് അയക്കുകയും , ഒരു വര്‍ഷത്തിനകം അവരുടെ ഹൈടെക്  മോഷണ വിദ്യകള്‍ പഠിച്ചു തിരിച്ചു വരുമെന്നും പ്രതീക്ഷിക്കുന്നു
ശശി : പുതുതായി ഈ മേഖലയിലേക്ക് എന്തെല്ലാം മാറ്റങ്ങളാണ് അങ്ങ് കൊണ്ട്  വരാന്‍ ഉദേശിക്കുന്നത് ?
റോബിന്‍ ഹുഡ് സിനിമയില്‍ പ്രിത്വിരാജ്  A .T .M  മോഷണത്തിനു  ഉപയോഗിച്ച ‌ ആ ചെറിയ ഡിഷ്‌ പിടിപ്പിച്ച യന്ത്രം നമ്മുടെ  ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിചെടുത്തിരിക്കുകയാണ് . അടുത്ത ഏപ്രില്‍ ഒന്ന് മുതല്‍ അത് പ്രവര്‍ത്തിച്ചു തുടങ്ങാമെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞനും സിനിമാ സംവിധായകനുമായ ജോഷി സാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട് .
ശശി   : സമയത്തിന്റെ പരിമിതി കാരണം ഇതിന്റെ അടുത്ത ഭാഗം അടുത്ത ബുധനാഴ്ച കാണാം  വളരെ നന്ദി ശ്രീ തൊട്ടിക്കല്ല് ബാബു .. 

ബ്ലൂ ട്രൂത് ( ചില നീല സത്യങ്ങള്‍ )


എന്‍റെ  ജീവിതത്തിന്‍റെ  നിര്‍ണ്ണായകമായ ദിവസങ്ങളാണ് ഇനി വരാനുള്ളത് എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ ചെറിയ ഭയം എന്നെത്തന്നെ കൊഞ്ഞനം കാണിച്ചു കൊണ്ടിരിക്കുന്നു.. ശരിയായിട്ടു ഉറങ്ങിയിട്ട് തന്നെ ദിവസങ്ങള്‍ ഏറെയായി ..ഉറങ്ങി തുടങ്ങുമ്പോള്‍ അവളുടെ ലിപ്സ്റ്റിക് ഇട്ടു ഭീകരമാക്കിയ ചുണ്ടുകള്‍ എന്നോട് പറയാറുണ്ട്‌ " നിന്നെ ഞാന്‍ ശരിയാക്കി തരാടാ " അതെ ...എന്നെ വേട്ടയാടുന്നത് ആ താടകയുടെ മത്തങ്ങാ ചുണ്ടുകളും യക്ഷി കണ്ണുകളുമാണ് .
ഏതോ ഒരു ദുര്‍ബല നിമിഷത്തിലാണ് എന്നില്‍ ഉറങ്ങിക്കിടന്ന ആ കാമുകന്‍ കാമാര്‍ത്തനായി പുറത്തേക്ക് ചാടി അവളെ പ്രേമിക്കാന്‍ ഒരുമ്പെട്ടത്. അല്ലെങ്കില്‍ എന്‍റെ പുറകെ 2 വര്ഷം നടന്നിട്ടും പിടികൊടുക്കാതിരുന്ന ഞാന്‍ ..അവസാനം ..ഉള്‍ പ്രേരണകളുടെ കടുത്ത സ്വാധീനങ്ങള്‍ക്കൊടുവില്‍ എന്‍റെ പ്രേമത്തെ അവള്‍ക്കു പണയം വച്ചു. പ്രേമിച്ചു തുടങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ കസബിന്റെ അവസ്ഥ യാണ് എനിക്കും. ഒന്ന് മൂത്രം ഒഴിക്കണമെങ്കില്‍ പോലും അവളുടെ അനുവാദം വേണമത്രെ.. പലപ്പോഴും എന്‍റെ പാന്‍സിന്റെ പോക്കറ്റില്‍ കയ്യിട്ടു ചിന്തിച്ചു പോകും..എന്തിനാ ഇങ്ങനെ ജീവിക്കുന്നതെന്ന് ,
ഇതൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അയ്യേ!! എന്ന് പറഞ്ഞേക്കാം.. കട്ടപ്പുറത്തിരിക്കുന്നത് ഞാന്‍ അല്ലെ ? ഇതിനെല്ലാം കാരണമായ സംഭവം നടക്കുന്നത് കഴിഞ്ഞ ഏപ്രില്‍  മാസം ഒന്നാം തീയതിയിലെ  കോരിച്ചൊരിയുന്ന മഴയത്താണ് (ഏപ്രിലില്‍ എവിടുന്നാടാ മഴ ?എന്ന ചോദ്യം വേണ്ട ). കോളേജു വിട്ടുവരുന്ന വഴി അവള്‍ എന്നെ നിര്‍ബന്ധിച്ചു കോഫി കുടിക്കുവാന്‍ ക്ഷണിച്ചു.നിരസിക്കും തോറും ഒരു ആജ്ഞ യായി അവളുടെ വാക്കുകള്‍ കോഫി ഷോപ്പിലേക്ക് എന്നെ തള്ളിവിട്ടു . ഒന്നും രണ്ടും പറഞ്ഞു സമയം മൂന്നായി ..ഞാന്‍ പറഞ്ഞു "എനിക്ക് വീട്ടില്‍ പോണം താമസിച്ചാല്‍ അച്ഛന്‍ അടിക്കും". അവള്‍ ചുണ്ടുകള്‍ വക്രിച്ചു കൊണ്ട് ഉണക്കമീന്‍ കണ്ട പൂച്ചയെപ്പോലെ എന്നെ നോക്കി . പുറത്ത് കാര്‍മേഘങ്ങള്‍ ചെമ്മരിയാടുകളെ പോലെ നിന്ന് കളിയാക്കി ചിരിച്ചു .
ബാഗുമെടുത്ത് ഞങ്ങള്‍ പുറത്തിറങ്ങി യതും , മഴ ഞങ്ങളുടെ മേല്‍ മൂത്രമൊഴിച്ചു കളിച്ചു ..
നനഞ്ഞു കുതിര്‍ന്നു തണുത്തു വിറച്ചുകൊണ്ട് ഞങ്ങള്‍ ബസ് സ്റ്റോപ്പില്‍ എത്തി . ദൈവമേ!! ബസ്‌ സ്റ്റോപ്പില്‍ ആരും ഇല്ലല്ലോ. ഭയം എന്‍റെ മനസ്സില്‍ ഊഞ്ഞാല് കെട്ടി ആടാന്‍ തുടങ്ങി. ഷര്‍ട്ടും ബനിയനും ഊരി പിഴിഞ്ഞുകൊണ്ടിരിക്കെ അവളുടെ കണ്ണുകള്‍ എന്‍റെ ശരീരത്തെ പോസ്റ്റ്‌ മോര്‍ട്ടം ചെയ്യുന്നത് ഞാന്‍ അറിഞ്ഞു .നാണത്തോടെ ഞാന്‍ ഷര്‍ട്ട്‌ എന്‍റെ നെഞ്ചോടു ചേര്‍ത്ത് വച്ചു ." എന്തിനാ നാണിക്കുന്നെ.. ഞാന്‍ ആരോടും പറയില്ല " അര്‍ഥം വച്ച ചിരിയോടെ അവള്‍ പറഞ്ഞു .കണ്ണിലേക്കു വീണ എന്‍റെ മുടിയിഴകളെ കൈവിരലുകളാല്‍ ചീകി മാറ്റിക്കൊണ്ട് അവള്‍ എന്നിലേക്ക്‌ അടുത്ത് വന്നു ..എന്നിലുള്ള കന്യകനെ നഷ്ടപ്പെടുകയാണോ ഈശ്വരാ.. അവളെ തട്ടിമാറ്റുന്നതിനിടയില്‍ ആ ഞെട്ടിക്കുന്ന കാഴ്ച ഞാന്‍ കണ്ടു . തുറന്നു പിടിച്ച അവളുടെ മൊബൈല്‍ ഫോണ്‍ . ദൈവമേ എന്‍റെ നഗ്നത ആ കുന്തം കാര്ന്നെടുത്തിട്ടുണ്ടാവുമോ ?
ഞാന്‍ ഒരു പാവമാണ് ..എന്നെ വേദനിപ്പിക്കരുത് ..ദയവു ചെയ്തു അത് ഡിലീറ്റ് ചെയ്തു കള, ഞാന്‍ കെഞ്ചി പറഞ്ഞു .ഈശ്വരാ ഇതു നേരത്താണ് എനിക്ക് ഷര്‍ട്ട്‌ ഊരാന്‍ തോന്നിയത് ..ഓക്കേ ഞാന്‍ ഡിലീറ്റ് ചെയ്യാം പക്ഷെ ഞാന്‍ പറയുന്നത് പോലെ ഒക്കെ നീ അനുസരിക്കണം , ഞാന്‍ എവിടെ വിളിച്ചാലും നീ വരണം .ഞാന്‍ എന്ത് പറഞ്ഞാലും സാധിച്ചു തരണം എന്ന് തുടങ്ങി 21 ആവശ്യങ്ങള്‍ അവള്‍ എന്‍റെ മുന്നിലേക്ക്‌ കുടഞ്ഞിട്ടു.. എനിക്ക് സമ്മതിക്കാതെ തരമില്ലായിരുന്നു . ഐസ് കട്ടപോലെ ഉരുകിത്തീരുന്ന ഒരു ഹൃദയവുമായി അന്നുമുതല്‍ ഇന്ന് വരെ
എന്‍റെ മനസ്സില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍ ഇതൊക്കെയാണ് .. ഇതിനൊക്കെ കൃത്യമായ മറുപടികളും ചെട്ടന്മാരില്‍ നിന്നും പ്രതീക്ഷിക്കുന്നു
1 :  മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ്‌ ചെയ്ത എന്‍റെ വീഡിയോ അവള്‍ അവളുടെ കൂട്ടുകാരികള്‍ക്കോ ഇന്റര്‍നെറ്റിലോ ഇടുകയാണെങ്കില്‍ എന്ത് മുന്‍കരുതല്‍ ആണ് ഞാന്‍ എടുക്കേണ്ടത് ?
2 : ആ വീഡിയോയുടെ ബലത്തില്‍ അവള്‍ എന്നെ ലൈംഗിക പീഡനത്തിനു വരെ മുതിര്‍ന്നേക്കാം.. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?
3: സ്വൈര്യമായ ഒരു കുടുംബ ജീവിതത്തിനു ഈ സംഭവം ഒരു വിലങ്ങുതടിയാവുമോ?

നെഞ്ഞിടിപ്പുകളോടെ ...

ഡഗ്ഗ്ളസ്  മാത്യൂസ്‌
നെയ്യാറ്റിന്‍ കര

കുഞ്ഞെലി കുട്ടിയും കാടന്‍ പൂച്ചയും


കുഞ്ഞെലി കുട്ടിയും കാടന്‍ പൂച്ചയും ... ( ദയവു ചെയ്തു ഈ കഥ കൊച്ചു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കരുത് )
ഈ കഥയ്ക്ക്‌ ജീവിച്ചിരിക്കുന്നവരുമായോ , മരിച്ചു ജീവിക്കുന്നവരുമായോ, മരിക്കാനിരിക്കുന്നതോ ആയ ആരെങ്കിലുമായി എന്തെങ്കിലും ബന്ധം നിങ്ങള്‍ കണ്ടു പിടിക്കുകയാണെങ്കില്‍ നിങ്ങള്‍ ആളത്ര ശരിയല്ല.......
ഒരിടത്ത് ഒരിടത്ത് .. ഒരു കുഞ്ഞെലി ഉണ്ടായിരുന്നു .ഐസ്ക്രീം എന്ന് കേട്ടാല്‍ കുഞ്ഞെലി ആട്ടിന്‍കുട്ടിയെ കണ്ട അരവുകാരനെ പോലെയാകും..കുഞ്ഞെലിയുടെ ഈ വിചിത്രമായ ഇഷ്ടത്തിനെ വീട്ടുകാരോ നാട്ടുകാരോ തടഞ്ഞതുമില്ല.. തരം കിട്ടുമ്പോഴൊക്കെ അയല്‍ വീടുകളില്‍ പോയി ഐസ് ക്രീം കട്ട് തിന്നുക അവന്റെ പതിവായി .. ഒടുവില്‍ ശല്യം സഹിക്കാന്‍ വയ്യാതെ വീട്ടുകാര്‍ ഒരു ഫ്രിഡ്ജ്‌ വാങ്ങി..വീട്ടില്‍ തന്നെ ഐസ് ക്രീം ഉണ്ടാക്കി കഴിച്ചു തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ക്കെല്ലാം സമാധാനമായി ..ഇനി ഞങ്ങള്‍ക്ക് മനസമാധാനമായി ഐസ്ക്രീം വീട്ടില്‍ സൂക്ഷിക്കാമല്ലോ .. ആ സമാധാനത്തിനു അധികം ആയുസുണ്ടായില്ല , വീട് വിട്ടിറങ്ങി നാട്ടിലുള്ള കണ്ണിമാങ്ങാ ഐസ് ക്രീം മുതല്‍  വലിയ ടിന്‍ വെള്ളരിക്ക ഐസ് ക്രീം വരെ അവന്‍ തിന്നു നശിപ്പിച്ചു
അങ്ങനെയിരിക്കെയാണ് കൈഫു എന്ന ഗള്‍ഫു കാരന്‍ കാടന്‍ പൂച്ച നാട്ടില്‍ ഒരു ഐസ്ക്രീം പാര്‍ലര്‍ തുടങ്ങുന്നത് കണ്ണിമാങ്ങാ ഐസ് ക്രീം , നാരങ്ങ ഐസ് ക്രീം എന്നിവ യായിരുന്നു സ്പെഷ്യല്‍ ഐറ്റം .കുഞ്ഞെലി കൈഫുമായി ചങ്ങാത്തത്തിലായി, മറ്റൊന്നിനുമല്ല ഇഷ്ടം പോലെ ഐസ് ക്രീം തിന്നാമല്ലോ ..ഒരുദിവസം കുഞ്ഞെലി കുട്ടന്‍ ആരും കാണാതെ സ്റ്റോര്‍ റൂമില്‍ കയറി ചീസ് കണ്ട പന്നിയെ പോലെ എല്ലാ ഐസ് ക്രീം ടിന്നില്‍ നിന്നും കയ്യിട്ടു വാരിയും ,ടിന്നിന് മുകളില്‍ കയറിയിരുന്നും , നക്കി തിന്നും അര്‍മ്മാദിച്ചു .. പക്ഷെ ഒരാള്‍ ഇതെല്ലാം മുകളിലിരുന്നു കാണുന്നുണ്ടായിരുന്നു!! രഹസ്യ ക്യാമറ !! ഗള്‍ഫില്‍ നിന്നും എല്ലാ കള്ളത്തരങ്ങളും പഠിച്ചു വന്ന കാടന്‍ പൂച്ചക്ക് ഉറപ്പായിരുന്നു ..ഒരിക്കല്‍ കുഞ്ഞന്‍ എലി തനിക്കിട്ടു പണിയുമെന്ന്
വീഡിയോ കണ്ട കുഞ്ഞെലി ഞെട്ടി !!! ഐസ് ക്രീം കള്ളന്‍ എന്ന ചീത്തപ്പേര് മാറി വന്നതാ... കുഞ്ഞന്‍ എലി കൈഫിന്റെ കാലുപിടിച്ചു പറഞ്ഞു .ദയവു ചെയ്തു ഉപദ്രവിക്കരുത് എന്നെ ഒന്ന് പേടിപ്പിച്ചു വിട്ടാല്‍ മതി , ഞാന്‍ വീട്ടില്‍ പോയി സ്വന്തം ഫ്രിഡ്ജ്‌ -അത് പഴയതാണെങ്കിലും അതില്‍ ഐസ് ക്രീം ഉണ്ടാക്കി കഴിച്ചോളാം ... കൈഫിന്റെ ഉള്ളിലുള്ള ബിസിനസ്‌ കാരന്‍ കണ്ണും തള്ളി വെളിയിലേക്ക് വന്നു ."പോര ..അത് മാത്രം പോര എനിക്ക് ആവശ്യമുള്ളപ്പോലോക്കെ എന്നെ സഹായിച്ചാല്‍ മതി ..
കാലം കുറെ കഴിഞ്ഞു കൈഫിന്റെ ഐസ് ക്രീം കച്ചവടം നഷ്ടത്തിലായി ..പ്രതാപിയായ കുഞ്ഞെലിയോട് സഹായം അഭ്യര്‍ഥിച്ചു ചെന്നു.. കുഞ്ഞെലി കൈഫിനെ ആട്ടി പുറത്താക്കി ..മനം നൊന്ത കൈഫ്‌ രണ്ടും കല്‍പ്പിച്ചു അവിടെ നിന്നും ഇറങ്ങി പ്പോയി.. പഴയ വീഡിയോ cd  പൊടിതട്ടിയെടുത്തു........

                                                                                                                              തുടരും..........

ഏഷ്യാനെറ്റ് F I R അവതാരകന് ഒരു തുറന്ന കത്ത്..


ഏഷ്യാനെറ്റ് F I R അവതാരകന്  ഒരു തുറന്ന കത്ത്..
                                                         പ്രിയ സുഹൃത്തെ , ഞാന്‍ ഏഷ്യാനെറ്റിലെ FIR ഇന്‍റെ സ്ഥിരം പ്രേക്ഷകനാണ് .. കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്താന്‍ വെമ്പല്‍ കൊള്ളുന്ന ഒരു മനസുമായി ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി...  നാട്ടിലെ കുറ്റകൃത്യങ്ങളുടെ നേര്‍കാഴ്ചകള്‍  അങ്ങ് ആഘോഷ പൂര്‍വ്വം പറയുമ്പോള്‍ ശരീരത്തിലെ 145888925 രോമങ്ങളും (ഉദ്ദേശ കണക്കാണ് -വേണമെങ്കില്‍ വന്നു എണ്ണി നോക്കാം ) എഴുന്നേറ്റു നിന്ന് നടന താണ്ടവം ആടാറുണ്ട്‌ ..
ഒട്ടും അഭാസ്യമാകാതെ കൊലാസഹിത്യത്തിലെ ( പുതിയ വാക്കാണ്‌ ) അത്യപൂര്‍വമായ വാക്കുകളാല്‍ അങ്ങ് ഒരുക്കുന്ന കൊലാവിരുന്നു പ്രശംസനീയമാണ് . "അതി ക്രൂരമായ കൊലപാതകം" എന്ന് പറയുമ്പോള്‍ അങ്ങയുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റം മമ്മുട്ടിക്ക്‌ പോലും അപ്രാപ്യമായ ഒന്നാണ് .. അങ്ങനെ അങ്ങ് ചരിഞ്ഞും മലര്‍ന്നും കിടന്നും ഒക്കെ കൊലപാതകങ്ങളെയും മറ്റു കുറ്റ കൃത്യങ്ങളെയും പറ്റി വര്‍ണ്ണിക്കുമ്പോള്‍ ..ഏതു കുറ്റവാളിയുടെ മനസാണ് കുളിരുകോരാത്തത്?  മറ്റു പ്രേക്ഷകര്‍ക്ക്‌ നിങ്ങള്‍ ഒരു കോമാളിയായിരിക്കാം.. പക്ഷെ എന്നെ പോലെ യുള്ള കുറെ നല്ല മനുഷ്യര്‍ നിങ്ങളോടൊപ്പം ഉണ്ട്
മറ്റൊരു നഗ്നമായ സത്യം ഞാന്‍ പറയട്ടെ .. ഈ പരിപാടി കണ്ടു തുടങ്ങിയതില്‍ പിന്നെ  ആരെയെങ്കിലും കൊല്ലണം എന്ന ചിന്തയാണ് .ഇതൊരു രോഗമല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു ..ഇനിയിപ്പോ സാറിനു ഒരുദിവസം പുതിയ കൊലപാതകങ്ങള്‍ ഒന്നും കിട്ടിയില്ലെങ്കില്‍ ഈയുള്ളവനെ വിളിക്കാന്‍ മറക്കരുത്.അങ്ങയുടെ വിളിക്ക് കാതോര്‍ത്തു,വേദനിക്കുന്ന ഒരു ക്രൂര മനസുമായി ഞാന്‍ കാത്തിരിക്കാം .. നിങ്ങള്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളെ കുറിച്ച് ഈ പ്രേക്ഷക കൂഷ്മാണ്ടാങ്ങള്‍ക്ക് എന്തറിയാം ? ഒരുദിവസം ഒരു അതിക്രൂരമായ കൊലയോ, കൊള്ളയോ കേരളത്തില്‍ നടന്നില്ലെങ്കിലുള്ള അവസ്ഥയെ കുറിച്ച് അങ്ങ് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? അങ്ങനെ സംഭവിച്ചാല്‍ ഈ ജനപ്രിയ പരിപാടിയുടെ ഭാവി എന്താകും ?അങ്ങയുടെ ഭാവി എന്താകും ..
സാറിനെ പോലെ ഇത്രയും high പ്രൊഫൈല്‍ ഉള്ള ഒരാള്‍ വല്ല വാല്‍ കണ്ണാടിയോ തരികിട യോ പോലെ ഒരു പരിപാടി അവതരിപ്പികുക എന്നത് ചിന്താതീതമാണ് .. പിന്നെ ഒരാശ്വാസം ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ആണ് ജഡ്ജ് ആയി ഇരിക്കാമല്ലോ ..രണ്ടിലും കൊലയാണല്ലോ മുഖ്യ വിഷയം!!
താങ്കളുടെ വസ്ത്രധാരണ രീതി എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് .. ഞാന്‍ അങ്ങയുടെ ഒരു കടുത്ത ആരാധകനാണ് .. ചന്തയില്‍ മീന്‍ വാങ്ങാന്‍ പോകുമ്പോള്‍ പോലും ഞാന്‍ കറുത്ത കോട്ടും അതിനകത്ത് ചുവന്ന ബനിയനും ഇട്ടാണ് പോകാറു ..നാട്ടുകാര്‍ ഇപ്പോള്‍ എന്നെ കോട്ട് മുക്രി എന്നാണു വിളിക്കുന്നത്‌ . അങ്ങയോടുള്ള കടുത്ത ആരാധനയ്ക്ക് മുന്നില്‍ ഈ നാട്ടുകാര്‍ എനിക്ക് വിഷയമേ അല്ല.. സാറും ഈ കോട്ടിനടിയില്‍ ലുങ്കിയാണോ ഉടുക്കാര് ? എനിക്ക് അറിയില്ല ഞാന്‍ അങ്ങയുടെ പകുതി ഭാഗം മാത്രമേ കണ്ടിട്ടുള്ളൂ .. പിന്നെ പൊതുവേ കറുപ്പായ എനിക്കിപ്പോ FAIR & LOVELY ഇടാതെ അങ്ങയെ പോലാകാന്‍ കഴിയില്ല എന്ന തിരിച്ചറിവ് എന്നെ കൂടുതല്‍ ദുഖാര്തനാക്കുന്നു ..സാറിനു മേക്കപ്പ് ഇടുന്നത് കഥകളിക്കാരാണോ? എന്തായാലും ഒരു പുതുമ ഉണ്ട് .. സാറ് പണ്ട് മാജിക്കുകാരന്‍ ആയിരുന്നുവെന്നു ശശിയണ്ണന്റെ മോന്‍ സുനില്‍ പറഞ്ഞു .. അന്നേരം അവനെ വെട്ടിക്കൊന്നു സാറിനു ഒരു വാര്‍ത്ത തരണം എന്ന് വിചാരിച്ചതാ
.. ഇപ്പൊ ചില ദിവസങ്ങളായി എനിക്കും ആ സംശയം തുടങ്ങിയിരിക്കുന്നു അങ്ങയുടെ കൈകളുടെ യും കണ്ണുകളുടെയും ചലനം ഏതോ മാജിക്കുകാരന്റെ പോലെയാണ് ..
ഒരുകാര്യത്തില്‍ അങ്ങും A .K . ആന്തോണി സാറും ഒന്നുപോലാണ് ..ക്രൂരമായ ..പൈശാചികമായ ...നിഷ്ടൂരമായ തുടങ്ങിയ വാക്കുകളുടെ ഹോള്‍ സെയില്‍  ഡീലര്‍  മാരല്ലേ നിങ്ങള്‍ ..

അങ്ങയോടുള്ള അമിതാരാധനയോടെ ...

പാറശാല പപ്പു
കൊച്ചുണ്ണി പുരക്കല്‍ വീട്
തിരുവനന്തപുരം

തസ്കരചരിതം - അഥവാ ഒരുകള്ളന്റെ ആത്മ നൊമ്പരങ്ങള്‍



ഒരു കള്ളനാനെന്നതില്അത്യധികം സന്തോഷവനും അതിലുപരി അഹങ്കാരിയുമാണ് . എന്റെ പ്രൊഫഷനെ ഞാന്സ്നേഹിക്കുന്നു . പലര്ക്കും മോഷണം എന്ന തൊഴിലിനോടുള്ള ഒരുതരം അവജ്ഞ തൊഴിലിലേക്ക് വരുന്ന പുതിയ തലമുറയെ പിന്നോട്ട് വലിക്കുന്നു .. കണക്കിന് പോയാല് തൊഴില്തന്നെ അന്യം നിന്നുപോകുമെന്നു ഞാന് വ്യാകുലപ്പെടുന്നു . ചിത്രരചന, സംഗീതം എന്നതുപോലെ അത്യധികം പ്രതിഭാശേഷി മോഷണ കലയ്ക്കും ആവശ്യമുണ്ട് . മേല്പറഞ്ഞ കലകള്ക്ക് ജന്മവാസന വേണ്ടെന്നിരിക്കെ മോഷണ കലക്ക് ജന്മവാസന എന്നത് ഒരു ചെറിയ ഘടകം മാത്രമാണ്. നിരന്തരമായ പരിശീലനവും അതി കഠിനമായ തൊഴില്സാഹചര്യവുമാണ് ഒരു നല്ല മോഷ്ടാവിനെ സമൂഹത്തിനു സമ്മാനിക്കുന്നത് , അതിനാല് ഒരു പ്രൊഫഷനല് മോഷ്ടാവവുക എന്നത് ചെറിയ കാര്യമല്ല. കലയെ പ്രോത്സാഹിപ്പിക്കുവാനും നില നിര്ത്താനുമായി കുറച്ചു ആവശ്യങ്ങള്ഈയുള്ളവന്മുന്നോട്ടു വയ്ക്കുന്നു

ഒരു മോഷ്ടാവിനു ഒരുപാട് പ്രധിസന്ധിഖ്അളെ തരണം ചെയ്തുവേണം അവന്റെ ജോലി പൂര്ത്തിയാകുവാന്.ഇത്രയും മാനസികമായ, ശാരീരികമായ തയ്യാറെടുപ്പുകളോടെ ഒരു മോഷണം നടത്തി , അത് പിടിക്കപ്പെട്ടു കഴിഞ്ഞാല്പത്രതാളുകളില്ചെറിയ കോളം വാര്ത്തകളായി ഞങ്ങളെ തരം താഴ്ത്തുന്ന ഒരു പ്രവണത ഇപ്പോള്കണ്ടു വരുന്നുണ്ട് . ഞങ്ങള്മോഷ്ടാക്കളെ സംബന്ധിചിടുതോളം പത്രത്തില്ഫോട്ടോ വരുക എന്നത് ഒരു അവാര്ഡിന് തുല്യമാണ് . സമയം ഞങ്ങളെ നിക്കറില്നിറുത്തി ബ്ലാക്ക്ആന്ഡ്വൈറ്റ്ഫോട്ടോ എടുത്തു വെറും വെറും കോമാളികള്ആക്കി കലയെ തന്നെ പത്രക്കാര്ഇല്ലാതാക്കും . മറ്റു കലകള്ക്ക് അവാര്ഡ് കൊടുക്കുമ്പോള്ഇവര്കൊട്ടൊക്കെ ഇട്ട കളര്ഫോട്ടോയാണ് പത്രങ്ങളില് കൊടുക്കുക . ഇനിയെങ്കിലും മോഷണ മുതലുമായുള്ള ഞങ്ങളുടെ ഫോട്ടോ എടുക്കുമ്പോള്കളറില്എടുക്കുവാന്പ്രത്യേകം ശ്രദ്ധിക്കുക . ഫോട്ടോ എടുക്കുന്നതിനു മുന്പ് ഞങ്ങളുടെ തലമുടിയെ മനപ്പൂര്വം അലം കോലമാക്കാന് പോലീസുകാരോട് പറയാതിരിക്കുക

ആധുനിക സാങ്കേതിക വിദ്യ കളും ഇന്ഫര്മേഷന്ടെക്നോളജി യും ഞങ്ങള്മോഷ്ടാക്കളെ ചില്ലറയൊന്നുമല്ല തീ തീറ്റിക്കുന്നത് . burglar alarm, security camera, infrared camera, anti theft electric shock. തുടങ്ങിയ കാടന്രീതികള്കൊണ്ട് കലയെ നശിപ്പിക്കുവാന്പലരും ശ്രമിക്കുന്നുണ്ട് . ഭീഷണിയായ ഇത്തരം ഉപകരണങ്ങള് നിരോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.അതല്ലെങ്കില്ഇത്തരം ഉപകരണങ്ങള് ഘടിപ്പിച്ചിരിക്കുന്ന വീടിനു മുന്നില്-പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ബോര്ഡ് പോലെ ഒരു മുന്നറിയിപ്പ് വയ്ക്കുന്നത് നന്നായിരിക്കും .

മോഷണ ശ്രമങ്ങള്ക്കിടെ ഞങ്ങളില്പലര്ക്കും അപകടങ്ങളെയോ ആക്രമങ്ങളിലൂടെയോ പരിക്കേല്ക്കുക സാധാരണമാണ് .അതിനാല്സര്ക്കാരിന്റെ സൌജന്യ ഇന്ഷുറന്സ് പരിരക്ഷ നമുക്ക് ലഭ്യമാക്കാനുള്ള നടപടികള്സ്വീകരിക്കുക , ഇന്കം ടാക്സില്നിന്നും വിമുക്തരാക്കുക , എന്ന് തുടങ്ങി ഒട്ടനേകം ആവശ്യങ്ങള് നമുക്കുണ്ട് .
എല്ലാ തൊഴിലിനേയും പോലെ മോഷണത്തെയും P.S.C ലിസ്റ്റില് പെടുത്തുകയും , കഴിവുള്ള കലാകാരന്മാരെ തൊഴിലേക്ക് ആകര്ഷിക്കനുമുള്ള പാക്കേജുകള്തയാറാക്കുകയും , ഇടികൊണ്ട്നടുവൊടിഞ്ഞു കിടക്കുന്ന സീനിയര് കള്ളന്മാര്ക്ക് പെന്ഷന് , I.T.I കളില് പൂട്ട്തുറക്കല് ,പോക്കറ്റടി , Gas cutting, Laser cutting , Face masks, Karate എന്നിവ ഉള്പ്പെടുത്തി പ്രത്യേകം ഒരു തസ്കര പാട്യ പദ്ധതി തയാറാക്കുകയും കള്ളന്മാരുടെ മക്കള്ക്ക് കോഴ്സുകളില്സംവരണം ഏര്പ്പെടുത്തുകയും ചെയ്യുക , എന്റെ തന്നെ പുസ്തകങ്ങളായ The fundamentals of electronic Lock picking, The Anonymous
robber ..
എന്നിവയ്ക്ക് ജ്ഞാന പീഠം , ബുക്കര് പ്രൈസ് , എന്നിവ തരുകയും .ഇത്തരം ബുക്കുകളുടെ വില്പനയിലൂടെ ഞാന് സമ്പാദിച്ച കോടിക്കണക്കിനു രൂപാ മോഷണം പോകാതിരിക്കാന്ബാങ്കുകളില് നിക്ഷേപിക്കാനും, അതിന്റെയൊക്കെ ടാക്സില് ഇളവു തരുവാനും അപേക്ഷിച്ച് കൊണ്ട്


പാറശാല പപ്പു
Kochunni Purackal veedu
Trivandrum.


Related Posts Plugin for WordPress, Blogger...

Popular Posts

Jafarshain@muthalakulam. Powered by Blogger.

എന്‍റെ മോന്ത ബുക്ക്‌

മുതലക്കുളം

മുതല കുളത്തിലേക്ക് വന്ന വഴി

INFUTION

Blog Promotion By
INFUTION

സൈബര്‍ ജാലകം

ജാലകം