നിയമാനുസൃത മുന്നറിയിപ്പ്

ദയവു ചെയ്തു ഈ ബ്ലോഗില്‍ -ഹൃദ്രോഗികള്‍ ,ഗര്‍ഭിണികള്‍ , 12 വയസിനു താഴെയുള്ള കുട്ടികള്‍ , 60 വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പ്രവേശനം നിയമപ്രകാരം നിഷേധിച്ചിരിക്കുന്നു ..ഇത് വായിച്ചുണ്ടാകുന്ന അത്യാഹിതങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയായിരിക്കുന്നതല്ല .. എനിക്കെതിരെ കൊട്ടേഷന്‍ തരാന്‍ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ദക്ക്!! നിങ്ങളുടെ അഡ്രെസ്സ് തന്നാല്‍ അവിടെ വന്നു ഞാന്‍ അടി വേടിച്ചു കൊള്ളാം .. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍റെ അഡ്വക്കേറ്റ്മായി ബന്ധപ്പെടുക ..

How to become a famous blogger


ഒരു പ്രണയത്തിന്‍റെ ഓര്‍മ്മയ്ക്ക്‌

ഇതെന്‍റെ സ്വന്തം പ്രണയ കഥയാണ്‌ .. (ഇത് ഒരു വെറും കഥയാണ്‌ ..എന്‍റെ  യഥാര്‍ത്ഥ ജീവിതവുമായി ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. )
അവള്‍ എനിക്ക് ആരൊക്കെയോ ആയിരുന്നു  .. മീര... (പേര് വ്യാജമാണ് ),  എനിക്ക് വിധിക്കാതെ ദൈവം എന്നില്‍ നിന്നും അടര്‍ത്തിയെടുത്തു കളഞ്ഞ എന്‍റെ മീര , അവള്‍ അഴകിന്റെ പെന്‍ രൂപം ആയിരുന്നു
മീശ മുളക്കാത്ത പ്രായത്തില്‍ പ്രണയത്തിന്‍റെ മുന്തിരിതോപ്പിലേക്ക് എന്നെ കൂട്ടികൊണ്ട് പോയവള്‍ ,   ഗവര്‍മെന്റ് സ്കൂളില്‍ ഒന്‍പതാം  ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എന്നേക്കാള്‍ രണ്ടു വയസ്സ് മുതിര്‍ന്ന മീര എന്‍റെ ഹൃദയത്തില്‍ കൂട് വച്ച് ചേക്കേറിയത് , പ്രണയം എന്തെന്ന് പോലും എനിക്കറിയില്ലായിരുന്നു , അന്ന് മൊബൈല്‍ ഫോണ്‍ ഇല്ല ,തരം കിട്ടുമ്പോഴൊക്കെ ഫോണിലൂടെ മണിക്കൂറുകള്‍ നീളുന്ന സല്ലാപങ്ങള്‍, വൈകുന്നേരങ്ങളില്‍ സൈക്കിളില്‍ അവളുടെ വീടിനു സമീപത്തു കൂടെയുള്ള പൂവാല പാച്ചലുകള്‍ , ഇന്ന് ഓര്‍ക്കുമ്പോള്‍ നൊമ്പരമാകുന്ന അവളുടെ ചിരി ..
ചിരിച്ചും ..വിളിച്ചും  രണ്ടു  വര്ഷം കടന്നു പോയി , ഇതിനകം അവള്‍ എന്‍റെ ആരൊക്കെയോ ആയിത്തീര്‍ന്നിരുന്നു .ഒരിക്കലും നമ്മള്‍ പിരിയില്ലെന്ന് സത്യം ചെയ്തു.ഒരു ദിവസം പോലും അവളുടെ ശബ്ദം കേള്‍ക്കാതെ , അവളെ കാണാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ .ഞങ്ങള്‍ ആരോടും ഞങ്ങളുടെ പ്രേമം പറഞ്ഞില്ല .ഇന്നും അത് നമുക്ക് രണ്ടു പേര്‍ക്കും മാത്രമറിയാവുന്ന രഹസ്യം. അങ്ങനെയിരിക്കെ എനിക്ക്  ഉപരി പഠനത്തിനായി മൂന്നാറിലേക്ക് പോകേണ്ടി വന്നു, പോകരുതെന്ന് അവള്‍ കരഞ്ഞു പറഞ്ഞു. ഞാന്‍ അവളെ എന്‍റെ സാഹചര്യങ്ങള്‍  പറഞ്ഞു മനസിലാക്കി. "നീ അവിടെ പോയാല്‍ എന്നെ വിളിക്കുമോ ? നീ എന്നെ മറക്കുമോ" കരഞ്ഞു കൊണ്ട് അവള്‍ എന്നോട് ചോദിച്ചു ."ഞാന്‍ വിളിക്കാം മീരാ".  മൊബൈല്‍ ഫോണ്‍ അന്നും നിലവില്ലായിരുന്നു എന്‍റെ കോളേജിന്റെ ഓഫിസ് നമ്പര്‍ അവള്‍ക്കു കൊടുത്തു ആരെങ്കിലും ചോദിച്ചാല്‍ സിസ്റ്റര്‍ ആണെന്ന് പറഞ്ഞാല്‍ മതി ."ഞാന്‍ വിളിക്കാം" അവള്‍ പറഞ്ഞു ..  എല്ലാത്തിനും ഭയമായിരുന്നു അവള്‍ക്കു , ഒരു പാവം പൊട്ടി പെണ്ണ്
ഞാന്‍ മൂന്നാറിലെത്തി  ഒരു  വര്ഷം കഴിഞ്ഞു , ഇതിനിടക്ക്‌ മൂന്നു പ്രാവശ്യം നാട്ടില്‍ പോയി അവളെ കണ്ടു , വിരലിലെണ്ണാവുന്ന ഫോണ്‍ കോളുകള്‍ ..പതിയെ അവള്‍ എന്നില്‍ നിന്നും അകലുകയായിരുന്നു. എന്‍റെ ചിന്തകള്‍ വഴിതിരിച്ചു വിടപ്പെട്ടു. പുതിയ ലോകം , പുതിയ കൂട്ടുകാര്‍ ..ഞാന്‍ എല്ലാം മനപൂര്‍വം  മറക്കുകയായിരുന്നു , ഒരു തിങ്കളാഴ്ച ദിവസം ക്ലാസില്‍ പ്യൂണ്‍ വന്നു പറഞ്ഞു " ഷയ്നിനു ഫോണ്‍ ഉണ്ട് " ഞാന്‍ ഓഫീസില്‍ പോയി ഫോണ്‍ എടുത്തു . നേരത്ത് പതുങ്ങിയ ശബ്ദത്തില്‍ അവള്‍ എന്നോട് പറഞ്ഞു " എനിക്ക് നിന്നെ അത്യാവശ്യമായി കാണണം . എന്‍റെ കല്യാണം നിശ്ചയിച്ചു.. നീ വാ ..എവിടെക്കാനെങ്കിലും നിന്‍റെ കൂടെ  ഞാന്‍ വരാം" ബാക്കി എല്ലാം അവളുടെ തേങ്ങലില്‍ ഒലിച്ചു പോയി " നീ ഇപ്പൊ ഫോണ്‍ വയ്ക്ക് ഞാന്‍ വരാം" ഞാന്‍ മറുപടി പറഞ്ഞു . എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു നിന്ന് പോയി .ഒരു പതിനെട്ടു വയസുകാരന്റെ ചിന്തകള്‍ക്ക് അപ്പുറമായിരുന്നു കാര്യങ്ങള്‍ എല്ലാം .. ഞാന്‍ എന്ത് ചെയ്യും "റബ്ബേ ". അവള്‍ എന്‍റെ മതക്കാരി പോലുമല്ല , ഞാന്‍ അവളെ വിളിച്ചു കൊണ്ട് പോയാല്‍ എങ്ങനെ ജീവിക്കും ? ഒരു പതിനെട്ടുകാരന്  നിയമം ഭര്‍ത്താവായി അനുവദിക്കില്ലല്ലോ ..
അവസാനം വേദനയോടെ ഞാന്‍ തീരുമാനിച്ചു.. .. അവളെ മറക്കുക!! വീണ്ടും ..വീണ്ടും അവള്‍ എന്നെ വിളിച്ചു ഞാന്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല . രണ്ടുമാസം വിളി വരാതെയിരുന്നപ്പോള്‍ ഞാനുറപ്പിച്ചു -അവളുടെ കല്യാണം കഴിഞ്ഞു കാണും . അപ്പോഴേക്കും എന്‍റെ മനസ്സില്‍ നിന്നും ഭാഗികമായി അവള്‍ മാഞ്ഞു പോയിരുന്നു ..ഞാന്‍ നാട്ടിലെത്തി ..അവളെ കുറിച്ചുള്ള വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ എന്നെ തിരിച്ചു പോകാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു , കൂട്ടുകാര്‍ പറഞ്ഞു അവളെക്കുറിച്ച് ഞാനറിഞ്ഞു ." ഡാ മീരെട കാര്യം കഷ്ടത്തിലാ അവളിപ്പോള്‍ അവളുടെ വീട്ടിലാ "
അവള്‍ ഇത്രയേറെ എന്നെ സ്നേഹിച്ചിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു ..അവള്‍ അവളുടെ വീട്ടുകാരോട് ഇങ്ങനെ  പറഞ്ഞിരുന്നുവത്രേ  എനിക്ക് ഒരാളെ ഇഷ്ടമാണ് ,ജീവിക്കുന്നെങ്കില്‍ അവനോടൊപ്പം  മാത്രമേയുള്ളൂ ", "വേറെ ആരെയെങ്കിലും കൊണ്ട് കെട്ടിച്ചാല്‍ തന്‍റെ ശവം ആകും കാണുക " അവള്‍ ആരെയാണ് പ്രേമിക്കുന്നതെന്നു വീട്ടുകാര്‍  എത്ര ചോദിച്ചിട്ടും പറഞ്ഞില്ല  അവളുടെ പ്രേമം അവളുടെ ജീവനേക്കാള്‍ വലുതായിരുന്നു . വീട്ടുകാര്‍ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും  അവളുടെ കല്യാണം നടത്തി , അവളുടെ ഭര്‍ത്താവിനോട് യാചിച്ചു പറഞ്ഞു " ഞാന്‍ മറ്റൊരാളുടെതാണ് , എന്നെ തൊടരുത് " ഫലം മറിച്ചായിരുന്നു ഒരു നല്ല ജീവിതം സ്വപ്നം കണ്ട ആ ചെരുപ്പകാരന്റെ മനോ നില തെറ്റി , മദ്യത്തില്‍ അഭയം തേടി . പലപ്പോഴും അവളെ ഉപദ്രവിച്ചതായി അറിഞ്ഞു . അവള്‍ അവളുടെ പ്രേമത്തെ ബലികഴിക്കാന്‍ ഒരുക്കമല്ലായിരുന്നു . അവസാനം അവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു , ഇപ്പോഴും എനിക്ക് മനസിലാകാത്ത സത്യം എന്തിനു അവളെന്നെ അന്ധമായി വിശ്വസിച്ചു എന്നതാണ് .സ്വന്തം ജീവിതം വലിച്ചെറിയപ്പെടാന്‍ എന്ത് ഉറപ്പാണ്‌ ഞാനവള്‍ക്ക് നല്‍കിയത് ?
തിരികെ സ്വന്തം വീട്ടിലെത്തിയ അവള്‍ കടുത്ത വിഷാദ രോഗിയായി മാറി കഴിഞ്ഞിരുന്നു..പ്രതീക്ഷ നശിച്ച കണ്ണുകളുമായി അവള്‍ എന്നെ കാത്തിരുന്നു.. ഒടുവില്‍ വീട്ടില്‍ ആരുമില്ലായിരുന്ന നേരം ബാത്‌റൂമില്‍ കയറി രണ്ടു കൈയിലെയും ഞരമ്പുകളെ മുറിച്ചു മരണത്തിനു കാത്തിരുന്നു ..ബാത്ത് റൂമിന് പുറകിലെ ഓവുചാലിലൂടെ അവളുടെ നഷ്ട പ്രണയത്തിന്‍റെ ചോര ഒലിച്ചിറങ്ങി ..
അവള്‍ ജീവിക്കുമോ ? അവളുടെ പ്രേമം പൂവിടുമോ ?ബാക്കി അടുത്ത ദിവസം ...


തുടരും....

ചില കുടവയറന്‍ ചിന്തകള്‍


എന്നെക്കാള്‍ വലുതായിക്കൊണ്ടിരിക്കുന്ന കുടവയറിനെ നോക്കി  പരിഹാസ ചിരിയോടെ പൊരിച്ച ചിക്കന്‍ നഗ്ഗെറ്റുകള്‍ അകത്താക്കി കൊണ്ടിരുന്നു , VLCC പോലും ..ഈ വയറു കൊണ്ടുള്ള ഉപയോഗത്തെ കുറിച്ച് ഭൂലോക സിക്സ് പാക്ക് മണ്ടന്മാര്‍ക്കു എന്തറിയാം ? ഇവന്മാര്‍ക്ക് സ്വന്തം വയറു കൊണ്ട് ഡ്രൈവിംഗ് ചെയ്യാന്‍ പറ്റുമോ ? കസേരയിലിരുന്നു വയറിനു മുകളില്‍ പ്ലേറ്റ് വച്ചു തിന്നാന്‍ കഴിയുമോ ? കുഞ്ഞുങ്ങളെ എടുത്തു വയറിനു പുറത്തിരുത്താന്‍ പറ്റുമോ .എനിക്ക് സിക്സ് പാക്ക് മണ്ടന്‍ മാരോട് അസൂയയുണ്ടായിട്ടൊന്നുമല്ല.. കുടവയര്‍ ഉള്ളവന്‍ കുടുംബക്കാരന്‍ എന്നല്ലേ പ്രമാണം 
എനിക്ക് വേണമെങ്കില്‍ ഒരു മാസം കൊണ്ട് സിക്സ് പാക്കുണ്ടാക്കാം -പക്ഷെ ഒരു സിക്സ് പാക് മണ്ടന്‍ എന്നെ പോലെയാവാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടിവരും .. പട്ടിണി കിടന്നു എല്ലും തോലുമായവനും പറയും സിക്സ് പാക് !!
സമൂഹത്തില്‍ ഒരു കുടവയറനുള്ള അന്തസ്സും ആഭിജാത്യവും സിക്സ് പാക്കുകാരനുണ്ടോ ? കുടവയര്‍ എന്നത് സമ്പന്നതയുടെ ലക്ഷണമാണെന്ന് ചുരുക്കം ..
കുടവയരുള്ളവര്‍ മണ്ടന്‍ മാരാണെന്ന് അസൂയക്കാര്‍ പറഞ്ഞു നടക്കുന്നു .. അങ്ങനെയെങ്കില്‍ മോഹന്‍ലാല്‍ മണ്ടനാണോ ? വിജയ്‌ മല്യ മണ്ടനാണോ ?മുകേഷ് അംബാനി മണ്ടനാണോ .നിങ്ങള്‍ തീരുമാനിക്കുക , സിക്സ് പാക്കിന് പെണ്‍കുട്ടികളെ വഴി തെറ്റിക്കാം എന്നതില്‍ കവിഞ്ഞു എന്ത് ഉപയോഗമാണ് ഉള്ളത് ? പിന്നെ കുടവയറന്‍ മാര്‍ക്ക് ചില ****** ബുദ്ധിമുട്ടുണ്ടാകും എന്നും സിക്സ് പാക്ക് മണ്ടന്‍ മാര്‍ പറഞ്ഞു നടക്കുന്നു ..ലോകത്തില്‍ ഏറ്റവും കൂടുതല്‍ മക്കളുള്ള ആള്‍ ഒരു ഫേമസ് കുടവയറന്‍ ആണെന്നുള്ള സത്യം ഓര്‍ക്കുക 
VLCC , യെ പോലുള്ള സ്ഥാപനങ്ങള്‍ കുടവയര്‍ എന്ന ആഗോള പ്രതിഭാസത്തിനെതിരെ നടത്തുന്ന കുപ്രചരണങ്ങള്‍ അവരുടെ സാമ്പത്തിക ലാഭങ്ങള്‍ക്ക് വേണ്ടി മാത്രമാനെന്നോര്‍ക്കുക,  വയറു കുറയ്ക്കുന്ന എണ്ണയോ മറ്റോ ഇറങ്ങിയതായി അറിയുന്നു ..ഇതെല്ലാം കുടവയറന്‍ മാരുടെ മനസ്സില്‍ കുടവയര്‍ എന്നത് ഒരു വലിയ സാമൂഹിക വിപത്ത് എന്ന് വരുത്തിതീര്‍ത്തു അവരുടെ കാശ് പിടുങ്ങാനുള്ള കുതന്ത്രങ്ങള്‍ ആയെ എനിക്ക് കാണാന്‍ കഴിയുള്ളൂ . എത്രയോ കുടവയറന്‍ മാര്‍ സുന്ദരികളായ സ്ത്രീകളെ പ്രേമിച്ചു വിവാഹം കഴിച്ചിരിക്കുന്നു ..പാകിസ്ഥാനി കുടവയറന്‍ ആയ അദ്നാന്‍ സാമി രണ്ടിലേറെ സ്ത്രീകളെ പ്രേമിച്ചു വിവാഹം കഴിച്ചില്ലേ 
ഈ കുടവയര്‍ എന്നെ ഭയങ്കര അഹങ്കാരിയാക്കിയിരിക്കുന്നു , അതി സുന്ദരിമാരുടെ പ്രേമാഭ്യര്‍ത്ഥന നിഷ്കരുണം തട്ടിതെറിപ്പിക്കുന്ന തിരക്കിലാണ് ഞാനിപ്പോള്‍. എന്നെപ്പോലെയുള്ളവര്‍ പ്രേമിച്ചു തുടങ്ങിയാല്‍ സിക്സ് പാക് മണ്ടന്മാര്‍ക്കു പെണ്ണ് കിട്ടാതാകും എന്ന തിരിച്ചറിവ് എനിക്കുണ്ട് , സിക്സ് പാക്ക് കാരെ പെട്ടെന്ന് കുടവയറന്‍ മാരാകുക !! ശരീരമാസകലം മുഴകള്‍ വന്നത് പോലെ മസിലും കൊണ്ട് നടക്കുന്നത് എന്ത് വൃത്തികേടാണെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും .
 

സൗമ്യയെ ഒരിക്കലും മറക്കാതിരിക്കുക


സൗമ്യ മോള്‍ക്ക്‌ ചേട്ടന്‍റെ ഒരായിരം പൂക്കള്‍ ..

സൌമ്യ എന്‍റെ പെങ്ങളായിരുന്നു .. നമ്മുടെ പെങ്ങള്‍ ആയിരുന്നു .. അവളുടെ പതിഞ്ഞ തേങ്ങലുകള്‍ക്കിടയില്‍ അവള്‍ ഉറക്കെ രക്ഷക്കായി യാചിച്ചിട്ടുണ്ടാകണം. ആണത്വം ബാക്കിയുള്ള ആരെങ്കിലും വന്നു രക്ഷിക്കുമെന്ന് കരുതിയിട്ടുണ്ടാകണം .മോള് ഞങ്ങളോട് ക്ഷമിക്കുക .. ഞങ്ങളെ ശപിക്കാതിരിക്കുക .കേരളത്തിലെ തലച്ചോറില്‍ ചിതല് കേറാത്ത എല്ലാവരുടെയും പെങ്ങളാണ് നീ .. മോളെ  ഞങ്ങളാരും മറക്കില്ല .നമുക്കിടയില്‍ ഇനിയും ഒരുപാട്
ഗോവിന്ദസ്വാമി മാര്‍ ഉണ്ടെന്നറിയാം ..മോള് സ്വച്ഛമായി ഉറങ്ങുക .ദേവതമാര്‍ നിനക്ക് താരാട്ട് പാടും ..കാറ്റ് നിന്നെ തലോടും .. ഇനി മോള് പേടിക്കാതെ ഉറങ്ങുക ..ദുഷ്ടന്‍മാരായ ഗോവിന്ദസ്വാമിമാര്‍ക്ക് ഒരിക്കലും സ്വര്‍ഗത്തില്‍ വരാന്‍ പറ്റില്ല മോളെ ..നിനക്ക് കൂട്ടിനു ഒരായിരം ചേട്ടന്‍ മാര്‍ അവിടെയുണ്ടാകും .
സൌമ്യക്ക്‌ വന്ന ഗതി ഒരു പെണ്‍കുട്ടിക്കും വരാതിരിക്കട്ടെ ... നമുക്കിടയില്‍ നിന്നും  ഒരായിരം സൌമ്യമാര്‍  പൊട്ടിയ ഹൃദയത്തോടെ .. ഉറക്കെ കരയാന്‍ വിതുമ്പിയ ചുണ്ടുകളോടെ .. എരിഞ്ഞമര്‍ന്ന സ്വപ്നങ്ങളോടെ യാത്രയായി . പൊട്ടിച്ചിതറുന്ന ഗ്യാസ് കുറ്റികളില്‍, തൂങ്ങിയാടുന്ന കയറിന്‍ തുമ്പില്‍, കത്തിയമര്‍ന്ന സ്വപ്നങ്ങളിലൂടെ നമ്മില്‍ നിന്നും തിരികെ നോക്കാന്‍ പോലുമാകാതെ നടന്നകന്നുപോയ നമ്മുടെ പെങ്ങന്മാര്‍ ..നമ്മളാണ് തെറ്റുകാര്‍ , നമുക്കിടയിലെ ചെകുത്താന്‍റെ കൂട്ടിരുപ്പുകാര്‍ .. നമുക്ക് തിരിച്ചറിയാന്‍ ആകാത്ത വിധം മാന്യതയുടെ പുറന്തോലിട്ടു ഞങ്ങളുടെ പെങ്ങന്‍മാരെ കണ്ണീരു കുടിപ്പിക്കുന്നു .
സ്ത്രീയെ ദൈവം ദുര്‍ബലയാക്കി സൃഷ്ടിച്ചത് അതിക്രമങ്ങള്‍ക്ക് അടിമപ്പെടാനല്ല , നമ്മുടെ നിറഞ്ഞ ലാളനകൊണ്ട്, സ്നേഹം കൊണ്ട്, പരിരക്ഷണം കൊണ്ട് ശക്തയാക്കാന്‍ വേണ്ടിയാണെന്ന് ഓര്‍ക്കുക . എന്നാണു എന്‍റെ സഹോദരങ്ങള്‍ക്ക്‌ ഭയമില്ലാതെ യാത്രചെയ്യാനാവുക , എന്നാണു പൊട്ടിത്തെറിക്കുന ഗ്യാസ് കുറ്റികളെ പേടിക്കാതെയുറങ്ങാന്‍ കഴിയുക ? നമ്മെപ്പോലെയല്ലേ  അവരും .അവര്‍ക്കും ചിന്തകളില്ലേ ? ഭയമില്ലാത്ത രാത്രികള്‍ അവര്‍ക്കും വേണ്ടേ ? ഒരു സ്ത്രീയെ വേദനിപ്പിക്കുന്നതിനു മുന്‍പ് അതേ വേദന തനിക്കു വന്നാല്‍ എങ്ങനെയിരിക്കും എന്ന് ചിന്തിക്കുക ..പ്രതികരണങ്ങള്‍ കണ്ണീരിലോതുക്കുന്ന, ചിരിക്കാന്‍ മറന്നു പോയ എത്രയോ പെങ്ങന്‍ മാര്‍ .. ഉത്തര വാദികള്‍ നമ്മളിലെ തന്നെ നാം ആണ് ..
കാഴ്ചപാടുകള്‍ മാറ്റുക  , നമ്മുടെ കണ്ണിലെ സ്ത്രീകളെല്ലാം നമ്മുടെ സ്വന്തം പെങ്ങന്‍മാരാണ്, ജാടകളും പൊങ്ങച്ചങ്ങളും അവരുടെ വെച്ചുകെട്ടലുകള്‍ മാത്രമാണ് , നമ്മള്‍ ഓരോരുത്തരും  അതിക്രമങ്ങള്‍ തടയാന്‍ ബാധ്യസ്ഥരാണ്. നീ  ഇനി ഒറ്റയ്ക്കല്ല പെങ്ങളെ  , നിന്‍റെ കൂടെ ചങ്കുറപ്പുള്ള ആങ്ങള മാരുണ്ട് ധൈര്യമായി നടന്നോളൂ ... ഒരു നോട്ടം കൊണ്ട് പോലും നിന്നെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ നിന്‍റെ തൊട്ടടുത്തുള്ള ഞങ്ങളോട് വിളിച്ചു പറയാം ..ഒരുത്തനെങ്കിലും ഉണ്ടാകും ആണ്കുട്ടിയായിട്ടു , സൌമ്യ മോളെ കയ്യൊഴിഞ്ഞ പോലത്തെ  ഹിജടകളെയല്ല  ..  സൗമ്യയെ ഒരിക്കലും മറക്കാതിരിക്കുക ..

നഗ്നേഷ് കുമാര്‍ - ലേഡീസ് ഒണ്‍ലി !!

   
    
                         ഇവിടെ ക്ലിക്കിയാല്‍ പൂര്‍ണ്ണമായ വാര്‍ത്ത വായിക്കാംസ്വന്തം വിശ്വരൂപത്തിന്റെ അളവ് കോല്‍ എങ്ങനെയെങ്കിലും ഈ സില്ലി ലേഡീസ് മനസിലാക്കട്ടെ  എന്ന നല്ല ആശയത്തോടെ വനിതാ കോളേജിനു സമീപം  നഗ്നതാ പ്രദര്‍ശനം സംഘടിപ്പിച്ച യുവാവിനെ കുറെ കശ്മലകള്‍ ചേര്‍ന്ന് ഓടിച്ചിട്ട്‌ പിടികൂടി കോളെജിനു അകത്തേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി മര്‍ദിച്ചു അവശനാക്കി ..  യുവാവിന്റെ കണ്ട്രോള്‍ പാനല്‍  കാപാലികകള്‍ ചവിട്ടി തകര്‍ക്കുകയും മൂന്നു വര്ഷം ഉപ്പിലിട്ട പുളിച്ച തെറി അഭിഷേകവും  നല്‍കുകയുണ്ടായി .ആലുവയിലാണ്  യുവാവിനു ഈ ദുര്‍ഗതി  നേരിടേണ്ടി വന്നത് .പോലീസ് എത്തിയപ്പോഴേക്കും കണ്ട്രോള്‍ പാനല്‍ തകര്‍ന്നു മതര്ബോര്‍ഡും ഹാര്‍ഡ് ഡിസ്ക്കും പുറത്തായ  നിലയിലാണ് യുവാവിനെ കണ്ടെത്തിയത് . ഇനി പഴയ രീതിയില്‍ ഹാര്‍ഡ് വെയറുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷം പോലീസും ഈ യുവാവിനെ കയ്യൊഴിഞ്ഞു . ഇതിനു മുന്‍പും ഇതേ സ്ഥലത്ത് ബോഡീ ഷോ സംഘടിപ്പിച്ചിട്ടുള്ള വാഴക്കുളം സ്വദേശിയായ ഇയാള്‍  തന്‍റെ  ഗയിം കണ്ട്രോളരിനു (joy stick ) ആരാധകര്‍ ഏറെയുണ്ടെന്ന അമിതാത്മവിശ്വാസമാകാം  ഈ കൃത്യത്തിനു പ്രേരിപ്പിച്ചത് . ആവര്‍ത്തന വിരസത തന്‍റെ ആരാധകര്‍ക്കും ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണാന്‍ ഈ യുവാവിനായില്ല ..പുറകിലെ USB പോര്‍ട്ടിനു ക്ഷതം ഒന്നും സംഭവിക്കാത്തതിനാല്‍ കാര്യങ്ങള്‍ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്യാം എന്ന ആശ്വാസത്തിലാണ് യുവാവ് (ആശ്വാസം ഓരോ ശ്വാസത്തിലും).
ഇത്തരം ബോഡീ ഷോകള്‍ സാധാരണയായി നടക്കുന്നത് ലേഡീസ് ഹോസ്റ്റല്‍ , വനിതാ കോളേജുകള്‍ തുടങ്ങിയ അതി മനോഹര പ്രശാന്ത സുന്ദര സ്ഥാപനങ്ങളുടെ സമീപ സ്ഥലങ്ങളില്‍ മാത്രമാണ് ..അന്യം നിന്നുപോയേക്കാം എന്നുള്ള ഈ പ്രക്രിയയെ കൂടുതല്‍ ജനകീയമാക്കണം എന്നാണ് എന്‍റെ ആവശ്യം . സത്യത്തില്‍ ഇവരൊക്കെ ചെയ്യുന്നത് ഒരര്‍ത്ഥത്തില്‍ സാമൂഹിക സേവനമാണ് എന്നാണ് എന്‍റെ അഭിപ്രായം . ഒരു സ്ത്രീയുടെ ജീവിതത്തില്‍ വലുതും ചെറുതുമായ ഒട്ടനവധി  ബോഡീ ഷോകള്‍ കാണാന്‍ കഴിയുമത്രേ... നമ്മള്‍ പുവര്‍ ബോയ്സ് .. വല്ല നീല CD യോ മറ്റോ കണ്ടിട്ടുവേണം ഭൂലോക വൈചിത്രിയങ്ങളെ തിരിച്ചറിയപ്പെടാന്‍..
ഇത്തരം ലൈവ് പ്രോഗ്രാമുകളിലൂടെ വലിപ്പ - ചെറുപ്പ വ്യത്യാസങ്ങള്‍ മനസിലാക്കുന്ന സ്ത്രീ ഒട്ടനേകം ആശയക്കുഴപ്പങ്ങള്‍ക്ക്  വിധേയമാക്കപ്പെടും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളില്‍ പറയുന്നു ..
എന്ത് കൊണ്ട് എക്സിബിഷനിസം  സ്ത്രീകളില്‍ വ്യാപകമല്ല എന്ന എന്‍റെ ചോദ്യം ഞാന്‍ ഒറ്റയ്ക്ക് മൂത്രം ഒഴിച്ച് തുടങ്ങിയ കാലം മുതല്‍ പ്രസക്തതമാണ്.. വിചിത്രമായ കാര്യം നമ്മുടെ സമൂഹത്തില്‍ 20 %  സ്ത്രീകള്‍ എക്സിബിഷനിസ്റ്റുകള്‍ ആണത്രേ .. ഷക്കീലയും രേഷ്മയുമാല്ലാതെ എന്‍റെ അറിവില്‍  മറ്റാരെയും  കണ്ടെത്താന്‍ ആയിട്ടില്ല.
ആ യുവാവിന്റെ USB എങ്കിലും വര്‍ക്ക്‌ ചെയ്യട്ടെ എന്ന നിറഞ്ഞ  പ്രാര്‍ത്ഥനയോടെ - മുതലക്കുഞ്ഞു

ഒരു ഭീകരന്‍ ബ്ലോഗ്ഗര്‍


ഈ വെളിപ്പെടുത്തലുകളിലൂടെ വ്യക്തി പരമായി ആരെയും കുത്തിനോവിക്കുവാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ആദ്യമേ തന്നെ പറയട്ടെ
കഴിഞ്ഞ ജനുവരി 25 നാണ് എന്‍റെ ആദ്യത്തെ പോസ്റ്റ്‌ പുറംലോകം കണ്ടത് . ഒരു ബ്ലോഗര്‍ ആവുക എന്ന എന്‍റെ സ്വപ്നം മുളച്ചു പൂവായി വരുന്നതേയുള്ളൂ .. എന്‍റെ പോസ്റ്റുകള്‍ 10 അക്കം തികക്കാന്‍ ചക്രശ്വാസം വിടുന്നതിനിടെയാണ്  എന്‍റെ ബ്ലോഗിനെതിരായി ഭീകരാക്രമണം നടക്കുന്നത് .. എന്‍റെ 3 പോസ്റ്റുകള്‍ വളരെ വിദഗ്ധമായി കുറെ  ഭീകരന്‍മാര്‍  തട്ടിയെടുത്തിരിക്കുന്നു !! ഞെട്ടിക്കുന്ന ഈ സത്യമറിഞ്ഞു എന്‍റെ പിഞ്ചു ഹൃദയം വിതുമ്പി. ഇരുന്നയിരുപ്പില്‍ നാലുവട്ടം ഞെട്ടി!! പിന്നെ അങ്ങോട്ട്‌ ഞെട്ടലുകളുടെ ഘോഷയാത്ര തന്നെയായിരുന്നു ..ഈ കോപ്പി -പേസ്റ്റ്  കണ്ടുപിടിച്ചവനെ എന്‍റെ കയ്യില്‍ കിട്ടിയാല്‍ വിഷം കുത്തിവച്ചു കൊല്ലണം എന്നുവരെ തീരുമാനിച്ചു.
ബട്ടന്‍ അമര്‍ത്തുമ്പോള്‍ ആട്ടോമാറ്റിക് ആയി കിടു കിടിലന്‍ പോസ്റ്റുകള്‍ ‌ നിര്‍മ്മിച്ച്‌ തരുന്ന  ഒരു യന്ത്രത്തിന്റെ നിര്‍മാണത്തിലാണ് ഞാനിപ്പോള്‍.. അതിന്‍റെ പണിയൊന്നു കഴിഞ്ഞോട്ടെ .. പിന്നെ ഭീകരാക്രണമോ, മിസൈല്‍ ആക്രമണങ്ങളോ നടന്നാലും എനിക്ക് പ്രശ്നമില്ല അത് വരെ കാത്തിരിക്കാന്‍ എന്‍റെ ഭീകരന്‍ ചേട്ടന്‍ മാര്‍ക്ക് ക്ഷമയുണ്ടാകണം . എന്നെ ഇങ്ങനെയിട്ടു വേദനിപ്പിക്കരുത് പ്ലീസ്. എത്രയോ ബ്ലോഗര്‍മാരുടെ സുന്ദരങ്ങളായ പോസ്റ്റുകള്‍ മോഷണത്തിനു റെഡിയായി ഭൂലോകത്ത് കിടപ്പുണ്ട് ..എന്‍റെ ബലമായ സംശയം  ഈ ഭീകരാക്രമണത്തിനു പിന്നില്‍   8 -ബി യില്‍ എന്‍റെ കൂടെപ്പടിച്ച മൂക്കള ഷാജിയെ യാണ് . എന്‍റെ സൈക്കിള്‍ അന്ന് ഞാനവനു ചവിട്ടാന്‍ കൊടുക്കാത്തതിന്റെ പ്രതികാരമാവാം ഇത് .


ഒരുത്തന്‍ ഭോഗിച്ചു തളര്‍ന്നുറങ്ങുന്ന പെണ്ണിനെ കുറെ ക്രൂരന്മാര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്തപോലെ ആയിപ്പോയി ഇത് . അത്ഭുതം എന്ന് പറയട്ടെ ഈ പോസ്റ്റിന്റെ ത്രെഡ് മനസ്സില്‍ ആലോചിച്ചപ്പോഴേ ഈ വിരുതന്‍ എല്ലാം ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നു ..  " ഇലനക്കി പട്ടീടെ ചിറിനക്കി പട്ടി" എന്ന് മഹാകവി സോമന്‍ പാടിയതോര്‍ക്കുന്നു . എന്‍റെ ഓരോ പോസ്റ്റും എന്‍റെ കാമുകിമാരാണ്‌ ..അത് എന്‍റെതു മാത്രമായിരിക്കാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു .മറ്റൊരുത്തന്റെ കൊച്ചിനെ കൊണ്ട് തന്നെ നിര്‍ബന്ധിച്ചു അച്ഛാ എന്ന് വിളിപ്പിക്കുന്നതു കുടുംബത്തില്‍ പിറന്നവര്‍ക്ക് ഭൂഷണം അല്ല
എന്‍റെ പോസ്റ്റുകള്‍ ആരെങ്കിലും മോഷ്ട്ടിക്കുന്നത് ഒരളവു വരെ എനിക്കുള്ള അംഗീകാരം ആയി ഞാന്‍ കണക്കാക്കാം .പക്ഷെ എന്‍റെ ഇനിയുള്ള എന്‍റെ പോസ്റ്റുകളെ യെങ്കിലും കന്യക മാരായിരിക്കാന്‍ അനുവദിക്കില്ലെ ? എന്‍റെ പിഞ്ചു ഹൃദയം വിതുമ്പുകയാണ്...

ജാനുവിന്‍റെ പാവാടയില്‍ തുള വീണതെങ്ങനെ? - അന്വേഷണം


കഴിഞ ഒരാഴ്ചയായി കേരളത്തിലെ ചാനലുകളില്‍ നിറഞ്ഞാടുന്ന സുപ്രധാന സംഭവമായ ജാനുവിന്റെ പാവാടയിലെ തുളയും , അതേ ചൊല്ലിയുണ്ടായ വിവാദങ്ങളിലേക്കും ഞങ്ങളുടെ ചാനലിലെ മിടുക്കന്‍മാരായ റിപ്പോര്‍ട്ടര്‍ മാര്‍ നടത്തിയ സത്യസന്ധമായ അന്വേഷണത്തില്‍ വെളിപ്പെട്ട സത്യങ്ങളിലേക്ക്‌ ഒരു ഒളിച്ചു നോട്ടം .
കഴിഞ്ഞ ബുധനാഴ്ച ഹാസ്യാനെറ്റ് ചാനലില്‍  വെള്ളംകൊള്ളി ജാനു മനസ് തുറന്നപ്പോഴാണ് .സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ സംഭവം പുറം ലോകമറിഞ്ഞത് . സംഭവത്തെ കുറിച്ച് ജാനു വിശദീകരിച്ചത്  ഇങ്ങനെയാണ്  .... " അലക്കുകാരന്‍ മൂലമറ്റം വാസുവിന്റെ കയ്യില്‍ ഞാന്‍ 2 പാവാട അലക്കാന്‍ കൊടുത്തു . ഒരാഴ്ചക്കാലം ആ പാവാടക്കുവേണ്ടി അയാളുടെ പുറകെ നടന്നു .അവസാനം തിരികെ കിട്ടിയ പാവാടയിലേക്ക് കണ്ണോടിച്ചപ്പോള്‍ ,എനിക്ക് ഹൃദയം തകരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത് . പാവാടയുടെ മധ്യ ഭാഗത്ത് തന്നെ ഒരു വലിയ തുള , തീര്‍ത്തും പ്രതീകാത്മകമാണ് ഈ തുളയെന്നതാണ് എന്‍റെ സംശയം . ഇതിനു മുന്‍പും വാസു പല പാവാടകളിലും തുളയിട്ടു രസിച്ചതായി എന്‍റെ കൂട്ടുകാരികള്‍ പറഞ്ഞറിഞ്ഞു .
അടുത്തതായി ഞങ്ങള്‍ പോയത് ശ്രീ മൂലമറ്റം വാസുവിന്റെ അടുത്തായിരുന്നു . ഈ സംഭവത്തെ കുറിച്ച് വാസു പ്രതികരിച്ചത് ഇങ്ങനെയാണ് " ജാനുവിന്റെ  പാവാടയില്‍ തുള വീണതിന്റെ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു, എന്‍റെ കരിപ്പെട്ടി വച്ചു പാവാട തേച്ചു കൊണ്ടിരുന്നപ്പോള്‍ പെട്ടിയുടെ ചൂട് അന്നല്‍പ്പം കൂടുതലായിരുന്നതിനാല്‍ കരിഞ്ഞു പോയതാണ് . ഈ  നിസ്സാര സംഭവത്തെ ഊതി പെരുപ്പിച്ചു കാണിക്കുന്ന ഹാസ്യാനെറ്റ് ചാനലിനു എന്നോട് വ്യക്തി വൈരാഗ്യം ഉള്ളതായി ഞാന്‍ സംശയിക്കുന്നു" . നിങ്ങള്‍ക്ക് വിശ്വാസമായില്ലെങ്കില്‍ അലക്ക് കല്ലില്‍ കൈവച്ചു ഞാന്‍ സത്യം ചെയ്തു തരാം എന്നും വാസു കൂട്ടിച്ചേര്‍ത്തു . ഇതേ വാര്‍ത്തയെ ക്കുറിച്ച് മിണ്ടിയാ വിഷം ചാനലിലെ ടീവിയുടെ പുറത്ത് തലയിട്ടു വാര്‍ത്ത വായിക്കുന്ന കപീഷ്കുമാര്‍ പറഞ്ഞത്   ഏതോ രാസ പദാര്‍ത്ഥം കൊണ്ടാവണം വാസു ഈ തുള സൃഷ്ട്ടിച്ചതെന്നാണ് . അതിനു വാസു വിന്‍റെ മറുപടി ഇങ്ങനെയായിരുന്നു . പാവാടയില്‍ കണ്ടത്  രാസ പദാര്‍ത്ഥം ഒന്നുമല്ല .കഞ്ഞി മുക്കിയത് കൂടിപ്പോയതാനെന്നും വാസു കൂട്ടിച്ചേര്‍ത്തു
ഇത്തരം സംഭവങ്ങളെ അതര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്ത യൂറിയാ ടീവിയോടും , കയ്യാങ്കളി ചാനലിനോടും , ജയ് കുണ്ട്  ടീവിയോടും തന്‍റെ അകൈതവമായ നന്ദി രേഖപ്പെടുത്താനും വാസു മറന്നില്ല
എന്തായാലും വിവാദമായ പാവാട രാസ പരിശോധനക്കായി ഫോറന്‍സിക് ലാബില്‍ അയച്ചിരിക്കുകയാണ് .അടുത്തയാഴ്ച വാസുവിന്‍റെ പോളിഗ്രാഫ് ടെസ്റ്റിനു ശേഷം വാസു പറഞ്ഞത് സത്യമാണോ എന്ന് തെളിയിക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ , പ്രശസ്ത ജ്യോതിഷി ശ്രീ കാട്ടുങ്ങല്‍ രാധാകൃഷ്ണന്‍ പറയുന്നത് . ശ്രീമാന്‍ വാസുവിന്‍റെ  വ്യാഴനു ബുധനും കേതുവും കൂടിച്ചേര്‍ന്നു നല്‍കിയ എട്ടിന്റെ പണി മൂലമാണ് ഇതൊക്കെ സംഭവിച്ചത് എന്നാണു . ബുധനാഴ്ചകളില്‍  പാവാട , ബ്രാ എന്നീ  നികൃഷ്ട വസ്തുക്കള്‍ അലക്കാതിരിക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി ..അഥവാ  അലക്കിയെ മതിയാവു എന്നാണെങ്കില്‍ ഗ്ലവ്സ് ഇടുന്നത് കൊണ്ട് പ്രശ്നത്തിനു ഒരു പരിധി വരെ പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു
സംസ്ഥാന  മനുഷ്യഅവിശ്വാസ  പ്രവര്‍ത്തകന്‍ ശ്രീ തോട്ടമുക്ക് ശശി പാവാട വിവാദത്തിലെ രാഷ്ട്രീയ ഇടപെടലുകളെ നിശീധം വിമര്‍ശിക്കുകയും  ,ഒരു പണിയുമില്ലാതെയിരുന്നു വാര്‍ത്തകള്‍ സൃഷ്ട്ടിച്ചു നേരമ്പോക്കുണ്ടാക്കുന്നവര്‍ക്ക് ശക്തമായ വിമര്‍ശനവും ശ്രീ ശശി നല്‍കുകയുണ്ടായി , ചാനലില്‍ മറ്റു വാര്‍ത്തയൊന്നും കിട്ടാതെ വരുമ്പോള്‍ .പാവാട കേസ് , ബ്രാ കേസ് എന്ന് പറഞ്ഞു കോമഡി ഷോ കളിക്കുന്ന ഹാസ്യാ നെറ്റിന്‍റെ പ്രവണത ഒട്ടും ഭാസ്യമാല്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു ..

ഇതില്‍ നിന്നെല്ലാം ഞങ്ങളുടെ അന്വേഷണ സംഘത്തിനു ബോധ്യ പെട്ട ഒരു കാര്യം .ശ്രി വാസു നിരപരാധി എന്ന് തന്നെയാണ്.. രണ്ടു കുട്ടികളും ഒരു ഭാര്യയുമുള്ള വാസുവിന്‍റെ നല്ല പിള്ള ഇമേജിന് കരിതേക്കാന്‍ മനപ്പൂര്‍വ്വം കെട്ടിച്ചമച്ച കഥയാണ്‌ ഇതെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു ..

Related Posts Plugin for WordPress, Blogger...

Popular Posts

Jafarshain@muthalakulam. Powered by Blogger.

എന്‍റെ മോന്ത ബുക്ക്‌

മുതലക്കുളം

മുതല കുളത്തിലേക്ക് വന്ന വഴി

INFUTION

Blog Promotion By
INFUTION

സൈബര്‍ ജാലകം

ജാലകം